വിധിയെഴുതി; വടക്കന്‍ ജില്ലകളില്‍ കനത്ത പോളിങ്, കുറവ് തിരുവനന്തപുരത്ത്

0

വിധിയെഴുതി; വടക്കന്‍ ജില്ലകളില്‍ കനത്ത പോളിങ്, കുറവ് തിരുവനന്തപുരത്ത്‌പോളിങ് സമയം അവസാനിച്ചപ്പോള്‍ 73.58 ശതമാനം പേരാണ് വിധിയെഴുതിയത്.സംസ്ഥാന നിയമസഭയിലേക്കുള്ള പോളിങ് സമയം അവസാനിച്ചപ്പോള്‍, വിധിയെഴുതിയത് 73.58 ശതമാനം പേര്‍. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ കനത്ത പോളിങാണ് നടന്നത്. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ 77.35 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിംഗ്.പോളിങിന്റെ അവസാന നേരത്തും ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണുണ്ടായിരുന്നത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ അവരവരുടെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. ഉച്ചക്ക് ശേഷം മധ്യകേരളത്തിലുണ്ടായ മഴ പോളിംഗ് മന്ദഗതിയിലാക്കി.കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്, ആലപ്പുഴ ജില്ലകളിലാണ് കൂടിയ പോളിംഗ് രേഖപ്പെടുത്തിയത്. 78.26 ശതമാനമാണ് കോഴിക്കോട്ടെ പോളിങ്. കണ്ണൂരില്‍ 77. 42, പാലക്കാട് 76.11, കാസര്‍കോഡ് 74.80, ആലപ്പുഴ 74.43 എന്നിങ്ങനെയാണ് കൂടിയ പോളിങ് രേഖപ്പെടുത്തിയ മറ്റു ജില്ലകള്‍. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുറവ് പോളിങ്.വോട്ടിംഗ് മെഷീന്‍ തകരാറായത് മൂലം പലയിടത്തും വോട്ടിംഗ് തടസപ്പെട്ടു. വോട്ടിംഗിനിടെ പല അനിഷ്ട സംഭവങ്ങളും അരങ്ങേറി. പയ്യന്നൂര്‍ കണ്ടങ്കാളി സ്‌കൂളിലെ 105 എ ബൂത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് സി.പി.എമ്മുകാരുടെ മര്‍ദ്ദനമേറ്റു. പാനൂര്‍ സ്വദേശി മുഹമ്മദ് അഷ്‌റഫ് കളത്തിലിനാണ് മര്‍ദ്ദനമേറ്റത്. തലശേരി പാറാല്‍ ഡി.ഐ.എ കോളജ് പ്രൊഫസറാണ് മുഹമ്മദ് അഷ്‌റഫ്.റേഷന്‍ കാര്‍ഡുമായി വോട്ട് ചെയ്യാനെത്തിയ വോട്ടറെ വോട്ട് ചെയ്യാന്‍ പ്രിസൈഡിംഗ് ഓഫീസര്‍ അനുവദിച്ചില്ല. ഇതേ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെയാണ് മര്‍ദ്ദനമുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച തിരിച്ചറിയല്‍ രേഖകളില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാലാണ് വോട്ട് ചെയ്യാന്‍ അനുവദിക്കാതിരുന്നതെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളം പോളിംഗ് നിര്‍ത്തിവച്ചു.പത്തനംതിട്ട ചുട്ടിപ്പാറയില്‍ പോളിങ് ബൂത്തില്‍ സി.പി.എം കോണ്‍ഗ്രസ് കയ്യാങ്കളി ഉണ്ടായി. പാര്‍ട്ടി കൊടിയുമായി ബൂത്തില്‍ വോട്ട് കാന്‍വാസ് ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.

Leave A Reply

Your email address will not be published.

error: Content is protected !!