തീരുമോ യാത്രാദുരിതം… തുരങ്കപാതയിൽ പ്രതീക്ഷയോടെ വയനാട്……

0

വയനാട് തുരങ്കപാത നടപ്പിലാകുന്നതോടെ ഗതാഗത, സാമ്പത്തിക, സാമൂഹിക മേഖലകളില്‍ നമുക്ക് വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.  8.11 കി.മീ. നീളമുള്ള നാല്-ലെയിന്‍ ട്വിന്‍ ട്യൂണ്‍ പാത കോഴിക്കോട്-വയനാട് ദൂരം 85 കി.മീ.ല്‍ നിന്ന് 54 കി.മീ. ആയി കുറയ്ക്കുകയും യാത്രാ സമയം ഗണ്യമായി കുറയ്ക്കുകയും ചെയ്യും.

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കും അപകടകരമായ വളവുകളും ഒഴിവാകുന്നതോടെ സുരക്ഷിതവും വേഗമേറിയതുമായ യാത്ര സാധ്യമാകും. ഇത് ആശുപത്രികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വിമാനതാവളത്തിലേക്കുമുള്ള ആക്‌സസ് മെച്ചപ്പെടുത്തുകയും ആപത്ത് സമയങ്ങളില്‍ വേഗത്തിലുള്ള മെഡിക്കല്‍ സഹായം ഉറപ്പാക്കുകയും ചെയ്യും.

സാമ്പത്തികമായി, വയനാടിന്റെ ടൂറിസം, കൃഷി, വ്യാപാര മേഖലകള്‍ക്ക് ഈ പദ്ധതി വലിയ കുതിപ്പ് നല്‍കും. ബാംഗ്ലൂര്‍, മൈസൂര്‍ തുടങ്ങിയ നഗരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുന്നതോടെ വാണിജ്യ-വിനോദ സഞ്ചാരം വര്‍ധിക്കുകയും സ്ഥല മൂല്യം ഉയരുകയും ചെയ്യും.

ദിവസേന 14,000-ത്തോളം വാഹനങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ഈ പാത, ദേശീയപാത 766-ലെ ഗതാഗത തടസ്സങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.  1,341 കോടി ചെലവില്‍ നാല് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതി, കേരള-കര്‍ണാടക പ്രദേശാന്തര ബന്ധം ശക്തിപ്പെടുത്തുന്നതിനും വലിയ തോതില്‍ സഹായിക്കും.

പരിസ്ഥിതി ലോല പ്രദേശമായ വയനാട്ടില്‍ നിര്‍മാണം നടക്കുന്നതിനാല്‍, ഉരുള്‍പൊട്ടല്‍, മനുഷ്യ-വന്യജീവി സംഘര്‍ഷം തുടങ്ങിയവ പോലുള്ള പാരിസ്ഥിതിക ആശങ്കകള്‍ പരിഗണിക്കേണ്ടതുണ്ട്. തുരങ്കപാത മൊത്തത്തിലുള്ള വികസനത്തിന് സഹായകമാകുമെങ്കിലും, പരിസ്ഥിതി സംരക്ഷണത്തിനായി ശ്രദ്ധാപൂര്‍വമായ നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!