28 നാൾ നീണ്ടുനിൽക്കുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള മുതിരേരി വാൾ എഴുന്നള്ളത്ത് ചടങ്ങ് നടന്നു.

0

പുത്തൻ മഠം മൂ ഴിയോട്ട് ഇല്ലം തലമുറയിലെ മേൽശാന്തി സുരേഷ് നമ്പൂതിരിയാണ് ഇത്തവണയും വാൾ എഴുന്നള്ളിച്ചത്..
ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന തയ്യാറെടുപ്പുകൾ ആണ് ഇതിനുവേണ്ടി നടത്തുന്നത്. കൊട്ടിയൂർ യാ ഗശാലയിൽ രൗദ്രഭാവം പൂണ്ട ശിവ ഭഗവാൻ ദക്ഷന്റെ തലയറു ത്ത ഉട വാൾ വലിച്ചെറിഞ്ഞുവെന്നും അത് മുതിരേ രിക്കാവിനു സമീപം വയലിൽ പതിച്ചു എന്നുമാണ് ഐതിഹ്യം . വയൽ ഒഴുതുമറിക്കാൻ എത്തിയ ആദിവാസികൾക്ക് വാൾ ലഭിച്ചെന്നും അത് മുതിരേലിക്കാവിലെ പ്രത്യേകം തയ്യാറാക്കിയ വാളറ യിൽ സൂക്ഷിച്ച് പൂജിച്ചു പോന്നുമെന്നുമാണ് പറയപ്പെടുന്നത്…
കാവിലെ വാൾ എഴുന്നള്ളത്ത് ഉത്സവത്തിന്റെ അവസാന ദിനമായ ഇന്ന് ഉച്ചയ്ക്കുശേഷം ധ്യാനത്തിൽ ഇരിക്കുന്ന മേൽശാന്തി കുളിച്ച് ശുദ്ധി വരുത്തി ഉപദേവതമാരെ പൂജ ചെയ്തതിനുശേഷം ക്ഷേത്ര ബിംബം തുളസിക്കതിരുകൊണ്ട് മൂടി വാളുമായി പുറത്തിറങ്ങി ക്ഷേത്രത്തിന് ഒരു തവണ വ ലം വെച്ച് കൊട്ടിയൂർ ക്ഷേത്രം ലക്ഷ്യമാക്കി നടന്നു നീങ്ങി..
തുടർന്ന് ആദിവാസി മൂപ്പൻ ക്ഷേത്രനട മുള്ളുവെച്ച് അടച്ചു. കൊട്ടിയൂർ വൈശാഖ മഹോത്സവം കഴിഞ്ഞതിനുശേഷം മാത്രമേ ഇനി മുതിരേരി കാവിലേക്ക് പ്രവേശനം ഉണ്ടാവുകയുള്ളൂ..

Leave A Reply

Your email address will not be published.

error: Content is protected !!