കോവിഡ് പ്രതിസന്ധിയില്‍ തയ്യല്‍ തൊഴിലാളികള്‍

0

തയ്യല്‍ ജോലി ഉപജീവന മാര്‍ഗമായി കണ്ടിരുന്ന തൊഴിലാളികളുടെ കുടുംബങ്ങള്‍ പ്രതിസന്ധിയില്‍.ജില്ലയിലെ ആയിരത്തോളം വരുന്ന തയ്യല്‍ തൊഴിലാളികളാണ് തൊഴിലില്ലാതെ പ്രതിസന്ധി നേരിടുന്നത്.രണ്ട് കോവിഡ് കാലവും, , തുണിക്കടയ്ക്ക് നിയന്ത്രണം വന്നതും തയ്യല്‍ തൊഴിലാളികളുടെ കുടുംബങ്ങളെ പട്ടിണിയിലാക്കിയിരിക്കുകയാണ്.

ഒരു കാലത്ത് ഒരു തുണികട തുടങ്ങണമെങ്കില്‍ കടയിലെ മൂലയില്‍ തയ്യല്‍ മിഷന്‍ ഇട്ട ‘തൊഴിലാളി നിര്‍ബന്ധമായിരുന്നു. കടയില്‍ തുണിയെടുക്കാന്‍ വരുന്നവര്‍ക്ക് അളവ് പറഞ്ഞു കൊടുക്കുന്നതും ഷര്‍ട്ട് തയിച്ച് കൊടുക്കുന്നതും അവരുടെ ജോലിയായിരുന്നു. ആധുനികവല്‍ക്കരണത്തോടെ കട തിണ്ണയിലെ തയ്യല്‍ ജോലിക്കാര്‍ പുറത്തായി.രണ്ട് കോവിഡ് കാലവും, , തുണിക്കടയ്ക്ക് നിയന്ത്രണം വന്നതും ഇവരുടെ പ്രതിസന്ധി ഇരട്ടിയാക്കി.കുടിയേറ്റ മേഖലയായ വയനാടന്‍ ഗ്രാമങ്ങളില്‍ നൂറ് കണക്കിന് സ്ത്രികടക്കമുള്ള തയ്യല്‍ തൊഴിലാളികള്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ്. കഴിഞ്ഞ മാര്‍ച്ചില്‍ തുടങ്ങിയ പ്രതിസന്ധി ഇപ്പോഴും തയ്യല്‍മേഖലയില്‍ തുടരുകയാണ്. തിരക്കുകള്‍ അനുഭവപ്പെടുന്ന വിഷു, ഈസ്റ്റര്‍, പെരുന്നാള്‍, ഓണം ക്രിസ്മസ്, തുടങ്ങിയ ആഘോഷങ്ങള്‍ക്കൊക്കെ കോവിഡിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ വന്നതും ഇവര്‍ക്ക് ഇരുട്ടടിയായി. സ്‌കൂളുകളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി മാറിയതോടെ യൂണിഫോം തയ്ക്കാനുള്ള സാഹചര്യവും ഇല്ലാതായി .സ്വന്തമായി യൂണിറ്റ് നടത്തുന്നവരുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. ലക്ഷങ്ങള്‍ വായ്പയെടുത്താണ് സ്ത്രികളടക്കമുള്ള തൊഴിലാളികള്‍ യൂണിറ്റുകള്‍ തുടങ്ങിയത്. അവയെല്ലാം പ്രതിസന്ധി അഭിമുഖീകരിച്ച് കൊണ്ടിരിക്കുകയാണ്.കോ വിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തയ്യല്‍ കട തുറന്ന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമെരുക്ക ണമെന്നാണ് തയ്യല്‍ തൊഴിലാളികള്‍ പറയുന്നത് . സര്‍ക്കാര്‍ ധനസഹായമൊന്നും ഇവര്‍ക്ക് ലഭിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!