ജയില്‍ റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചില്ല

0

മാനന്തവാടി ജയില്‍ റോഡില്‍ മണ്ണ് നീക്കം ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചില്ല. പ്രദേശവാസികള്‍ ദുരിതത്തില്‍. കാലവര്‍ഷ കെടുതിയുടെ ഫണ്ട് ഉപയോഗിച്ച് റോഡിന്റെ വീതി കുട്ടാനായാണ് മാനന്തവാടി നഗരസഭ പദ്ധതി തയ്യാറാക്കിയത്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് റോഡിന്റെ സൈഡിലെ മണ്ണ് എടുത്ത് നീക്കിയെങ്കിലും നിര്‍മ്മാണം പുര്‍ത്തിയാക്കാതെ കരാറുകാരന്‍ മുങ്ങി.ജയില്‍ റോഡിന്റ് വീതി കുറഞ്ഞ സ്ഥലത്ത് വീതികൂട്ടാനാണ് നഗരസഭ 10 ലക്ഷം രൂപ ചിലവില്‍ പദ്ധതി തയ്യാറാക്കി കരാറുകാരനെ ഏല്‍പ്പിച്ചത്. നിര്‍മ്മാണം ആരംഭിച്ച കരാറുകാരന്‍ വീതി കുറഞ്ഞ റോഡിന്റെ ഒരു സൈഡ് അപകടാവസ്ഥയില്‍ മണ്ണ് എടുത്തശേഷം പണി ഉപേക്ഷിച്ച് പോവുകയായിരുന്നു. ഇതോട ഇവിടം വന്‍ അപകടം നിറഞ്ഞ അവസ്ഥയിലാണ് നിലവിലെ അവസ്ഥ.കണിയാരം ഹയര്‍സെക്കണ്ടറി സ്‌കുളിലേക്കടക്കം നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ നിത്യവും നടന്ന് പോകുന്ന വഴിയിലാണ് ഇത്തരത്തില്‍ അപകടാവസ്ഥയില്‍ മണ്ണ് എടുത്ത് മാറ്റിയിട്ടിരിക്കുന്നത്.കഴിഞ്ഞ ദിവസം ഈ കുഴിയിലേക്ക് കാറ് മറിയുകയും ചെയിതിരുന്നു. ഇപ്പോള്‍ മണ്ണ് എടുത്ത് മാറ്റിയ കുഴികളില്‍ മാലിന്യം നിറഞ്ഞ് കിടക്കുകയാണ് .ചെറിയ വാഹനങ്ങള്‍ക്ക് മാത്രം പോകാവുന്ന റോഡിലാണ് ഇത്തരത്തില്‍ അവകാടാവസ്ഥയില്‍ മണ്ണ് എടുത്ത് മാറ്റിയിരിക്കുന്നത്.അടിയന്തരമായി സൈഡ് കെട്ടി റോഡിന്റെ വീതി കൂട്ടി അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!
17:11