കോവിഡ് രോഗലക്ഷണങ്ങളുമായി കഴിയുന്നവര്‍ വിവരം മറച്ചുവെക്കരുതെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

0

വീടുകളില്‍ കഴിയുന്നവര്‍ രോഗലക്ഷണം മറച്ചുവെക്കുന്നതു വഴി ചികിത്സവൈകിയാല്‍ വലിയ പ്രതിസന്ധിയുണ്ടാകും. രോഗലക്ഷണങ്ങള്‍ ഗുരുതരമാകുന്ന അവസരത്തില്‍ മാത്രം ആശുപത്രികളില്‍ എത്തിയാല്‍ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിഞ്ഞെന്നു വരില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

കോവിഡിനാല്‍ കടുത്ത ന്യുമോണിയയും രക്തത്തിലെ ഓക്‌സിജന്‍ അളവ് പെട്ടെന്ന് കുറയുന്ന അവസ്ഥയും വരാനിടയുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനായി ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കുകയും പരിശോധനയ്ക്ക് വിധേയമാകുകയും വേണം. കോവിഡ് സ്ഥിരീകരിച്ചാലും വീടുകളില്‍തന്നെ ചികിത്സയില്‍ കഴിയാന്‍ അവസരമുണ്ട്.

ലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കുന്ന സമയത്ത് രോഗികളെ ചികിത്സിക്കാനായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍, കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍, കോവിഡ് ആശുപത്രികള്‍ എന്നിവ ജില്ലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ചുമ, പനി, ജലദോഷം, ശരീരവേദന, ശ്വാസതടസ്സം, വയറിളക്കം തുടങ്ങിയവ അനുഭവപ്പെടുകയാണെങ്കില്‍ പരിശോധനയ്ക്ക് വിധേയമാകണം. ലക്ഷണങ്ങള്‍ ഉള്ളവര്‍ മറ്റുള്ളവര്‍ക്ക് രോഗം പകരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക നിര്‍ദേശിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!