കൊവിഡ് പ്രതിസന്ധിക്കിടയിലും പ്രവാസികള്‍ നാട്ടിലേക്ക് അയച്ച പണത്തില്‍ വൻ വർധനവ് ഉണ്ടായതായി സൗദി സെൻട്രൽ ബാങ്ക്
കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്. പത്തു മാസത്തിനിടെ വിദേശികൾ 123.4 ബില്യൺ റിയാലാണ് വിവിധ രാജ്യങ്ങളിലേക്ക് അയച്ചതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.ജനുവരി ഒന്ന് മുതൽ ഒക്ടോബർ അവസാനം വരെയുള്ള കാലയളവിൽ നിയമാനുസൃത മാർഗ്ഗത്തിലൂടെ സൗദിയിൽ നിന്ന് വിദേശികളയച്ചത് 12340 കോടി റിയാലാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ പത്തുമാസത്തിനിടെ വിദേശികൾ 1935 കോടി റിയാൽ അധികം അയച്ചു. കോവിഡ് പ്രതിസന്ധിക്കിടയിലും വിദേശികളയക്കുന്ന പണത്തിൽ ഈ വർഷം 18.6 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് സൗദി സെൻട്രൽ ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.