മുന്നേറ്റം തുടര്‍ന്ന് എന്‍ഡിഎ; ബിഹാറിലെ നിലവിലെ ലീഡ് നില

0

ബിഹാറില്‍ മുന്നേറ്റം തുടര്‍ന്ന് എന്‍ഡിഎ. ഒടുവില്‍ പുറത്തുവരുന്ന ഫലസൂചനപ്രകാരം 125 സീറ്റുകളില്‍ എന്‍ഡിഎ മുന്നേറുകയാണ്. 105 സീറ്റിലാണ് മഹാഘട്ബന്ധന്‍ മുന്നേറുന്നത്. എല്‍ജിപി 07 സീറ്റിലും, മറ്റ് പാര്‍ട്ടികള്‍ 07 സീറ്റിലും മുന്നേറുന്നു.

കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 122 സീറ്റ് മറികടന്ന് എന്‍ഡിഎ മുന്നേറുകയാണ്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ലഭിച്ച മുന്‍തൂക്കം മഹാസഖ്യത്തിന് നഷ്ടമായി.

ഏഴ് കോടി വോട്ടര്‍മാരാണ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇക്കുറി വോട്ട് ചെയ്തത്. എന്‍ഡിഎയില്‍ ജെഡിയു 115 സീറ്റിലും, ബിജെപി 110 സീറ്റിലും മുകേഷ് സഹാനിയുടെ വിഐപി പാര്‍ട്ടി 11 സീറ്റിലും ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച ഏഴ് സീറ്റിലുമാണ് ഭരിച്ചത്. നിതീഷുമായുള്ള ഭിന്നതയെ തുടര്‍ന്ന് ഒറ്റയ്ക്ക് മത്സരിക്കുന്ന ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി 134 സീറ്റിലാണ് മത്സരിക്കുന്നത്. മഹാസഖ്യത്തില്‍ 144 സീറ്റുകളില്‍ തേജസ്വി യാദവ് നയിക്കുന്ന ആര്‍ജെഡി മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് 70 സീറ്റിലും സിപിഐഎംഎല്‍ 19 സീറ്റിലും സിപിഐ ആറ് സീറ്റിലും സിപിഐഎം നാല് സീറ്റിലുമാണ് മത്സരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!