ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരി തെളിയും.കൊവിഡ് കാലത്തെ ഉത്സവത്തിന് നിശാഗന്ധിയിൽ മുഖ്യമന്ത്രി തിരിതെളിക്കും.

0

 

രജത ജൂബിലി നിറവിലാണ് കേരള രാജ്യാന്തര ചലച്ചിത്ര മേള. 2500 പ്രതിനിധികൾക്കാണ് തിരുവനന്തപുരത്ത് സിനിമ കാണാൻ അവസരമുള്ളത്. കൊവിഡ് പരിശോധനയ്ക്ക് ശേഷമാണ് പാസ് വിതരണം. റിസർവേഷൻ അടിസ്ഥാനത്തിലായിരിക്കും തീയറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കുക. മത്സര വിഭാഗത്തിലേത് ഉൾപ്പടെ 18 ചിത്രങ്ങളാണ് ആദ്യദിനം പ്രദർശിപ്പിക്കുന്നത്.ഇത്തവണ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് അർഹനായ ഫ്രഞ്ച് സംവിധായകൻ ഷീൻലുക് ഗൊദാർദിന്റെ ആറ് ചിത്രങ്ങളും മേളയുടെ ഭാഗമാകുന്നുണ്ട്. ഫെബ്രുവരി 17 മുതൽ 21 വരെ കൊച്ചിയും 23 മുതൽ 27 വരെ തലശ്ശേരിയും മാർച്ച് 1 മുതൽ 5 വരെ പാലക്കാടും ഐഎഫ്എഫ്‌കെയ്ക്ക് വേദിയാകും.

Leave A Reply

Your email address will not be published.

error: Content is protected !!