സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ കല്ലെറിഞ്ഞതായി പരാതി.

0

മേപ്പാടി കോട്ടനാട് 46ല്‍ പരാജിതയായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ കഴിഞ്ഞ രാത്രിയില്‍ കല്ലെറിഞ്ഞതായി പരാതി.കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. 20-ാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ ഭരണസമിതി അംഗവുമായ പ്രതീജ പ്രദീപിന്റെ വീടിനുനേരെയാണ് കഴിഞ്ഞ ദിവസം രാത്രി 9.30ഓടെ കല്ലേറ് നടന്നതായി മേപ്പാടി പോലീസില്‍ പരാതിയുള്ളത്.

കോട്ടനാട് 46ല്‍ യുഡിഎഫ് ആഹ്ലാദ പ്രകടനം കഴിഞ്ഞയുടനെയാണ് കല്ലേറ് നടന്നത്. ഈ സമയം പ്രതീജയും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല. കല്ലേറ് കഴിഞ്ഞയുടന്‍ വീടിന് എതിര്‍വശത്തുള്ള കാപ്പിത്തോട്ടത്തിലൂടെ ഒരാള്‍ ഓടുന്നതായി കണ്ട അയല്‍വാസികള്‍ നടത്തിയ പരിശോധനയില്‍ ഇവരുടെ സമീപവാസിയായ ആളെ കാപ്പിത്തോട്ടത്തിനുള്ളില്‍ കണ്ടെത്തുകയും അയാളെ പ്രദേശവാസികള്‍ തന്നെ പൊലിസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.പൊലിസിന്റെ ചോദ്യംചെയ്യലില്‍ ആദ്യം കുറ്റം നിഷേധിച്ചുവെങ്കിലും പിന്നീട് കല്ലെറിഞ്ഞത് സമ്മതിച്ചുവെന്നാണ് വിവരം.

തന്നോടൊപ്പം മറ്റ് രണ്ടുപേര്‍ കൂടി ഉണ്ടായിരുന്നുവെന്നും ഇയാള്‍ പറഞ്ഞതായാണ് വിവരം.പ്രതീജയുടെ പരാതി അടിസ്ഥാനത്തില്‍ പൊലിസ് കേസെടുത്തു.എന്തെങ്കിലും വ്യക്തിപരമായ വിരോധമോ രാഷ്ട്രിയ വിരോധമോ ആകാം ഇതിന് പിന്നിലെന്ന് കരുതുന്നതായി പ്രതീജ പ്രദീപ് പറഞ്ഞുവീടിന്റെ ജനല്‍ച്ചില്ലുകള്‍ പുനസ്ഥാപിച്ചു കൊടുക്കാമെന്ന് കുറ്റാരോപിക്കപ്പെടുന്ന വ്യക്തി പൊലിസില്‍ സമ്മതിച്ചതായും പ്രതീജ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!