ജില്ലാ എൻഫോഴ്സ്മെൻ്റ് നടത്തിയ മിന്നൽ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചു. കണിയമ്പറ്റ ഗ്രാമപഞ്ചായത്ത് പരിധിയിൽ നിരോധിത പ്ലാസ്റ്റിക് ക്യാരീബാഗുകൾ സൂക്ഷിച്ചതിനും പ്ലാസ്റ്റിക് മാലിന്യം പരിസരത്ത് കൂട്ടിയിട്ട് കത്തിച്ചതിനും സെന്റ് ജോസഫ് ചർച്ച് & ഓഡിറ്റോറിയം, മുഹമ്മദ് മണ്ടൊക്കയുടെ പച്ചക്കറിക്കട എന്നീ സ്ഥാപനങ്ങളിൽ നിന്നും ജില്ലാ എൻഫോഴ്സ്മെൻ്റ് ആകെ 15000 രൂപ പിഴ ഈടാക്കി.
ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് ലീഡർ ടി കെ സുരേഷ്, കണിയാമ്പറ്റ ഹെൽത്ത് ഇൻസ്‌പെക്ടർ ഹർഷൽ, സ്‌ക്വാഡ് അംഗമായ എം ബി ലീബ എന്നിവർ നേതൃത്വം നൽകി.