തദ്ദേശസ്ഥാപനങ്ങളില്‍ നാളെ മുതല്‍ ഉദ്യോഗസ്ഥ ഭരണം.

0

തദ്ദേശ സ്ഥാപനങ്ങളിലെ ജനകീയ ഭരണസമിതികളുടെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ 3 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഭരണനിര്‍വഹണ സമിതിയെ നിയമിച്ചു സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. തെരഞ്ഞെടുപ്പിനു ശേഷം പുതിയ ഭരണസമിതി രൂപികരിക്കുന്നതുവരെയാണ് ഉദ്യോഗസ്ഥഭരണം.ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താനല്ലാതെ നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ സമിതിക്ക് അധികാരമില്ല.

സമിതിയുടെ ഘടന

ജില്ലാ പഞ്ചായത്ത് , കലക്ടര്‍,ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ പഞ്ചായത്ത് ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ , ബ്ലോക്ക് പഞ്ചായത്ത്: സെക്രട്ടറി,അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍,കൃഷി അസിസ്റ്റന്റ് ഡയറക്ട്രര്‍,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ,അസി. എന്‍ജിനീയര്‍,കൃഷി ഓഫീസര്‍ ,കോര്‍പറേഷന്‍: ,കലക്ടര്‍ ,കോര്‍പറേഷന്‍ സെക്രട്ടറി,എന്‍ജിനിയര്‍ മുന്‍സിപ്പാലിറ്റി:സെക്രട്ടറി ,എന്‍ജിനീയര്‍,സംയോജിത ശിശുവികസന പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍.

അനുമതി തേടല്‍
തദ്ദേശ തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി തേടേണ്ട വിഷയങ്ങള്‍ പരിഗണിക്കുന്നതിനു ചീഫ് സെക്രട്ടറി അധ്യക്ഷനായി ഉന്നതതല സമിതിയെ നിയമിച്ചു.

പൊതുഭരണ പ്രിന്ഡസിപ്പാള്‍ സെക്രട്ടറി, ധന അഡീഷനല്‍ ചീഫ് സെക്രട്ടറി എന്നിവരും ബന്ധപ്പെട്ട വകുപ്പിന്റെ സെക്രട്ടറിയുമാണ് സമിതിയില്‍ . അനുമതി ആവശ്യമുള്ള വിഷയങ്ങളില്‍ വകുപ്പു സെക്രട്ടറി വിശദമായ കുറുപ്പു തയാറാക്കി സമിതിക്കു നല്‍കണം. സമിതി പരിശോധിച്ച ശേഷം അനുമതി തേടും. അനുമതി കിട്ടുന്നതിനനുസരിച്ച് മന്ത്രി സഭയിലോ സര്‍ക്കാര്‍ തലത്തിലോ പരിഗണിക്കും. കമ്മീഷന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം തീരുമാനം എടുത്താല്‍ മതിയെന്നാണു സര്‍ക്കാര്‍ തീരുമാനം.

Leave A Reply

Your email address will not be published.

error: Content is protected !!