വൊളണ്ടറി ടീച്ചേര്‍സ് പരിശീലനം നടത്തി

0

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ.കോളേജിലെ എന്‍.സി.സി,എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ ഇനി സ്മാര്‍ട്ട് ടീച്ചര്‍മാരാകും.കല്‍പ്പറ്റ മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ ഇ-മുറ്റം പദ്ധതിയുമായ് ബന്ധപ്പെട്ട് നടന്ന വൊളണ്ടറി ടീച്ചേഴ്‌സ് പരിശീലനത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളാണ് പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടിയത്.സ്മാര്‍ട്ട് ടീച്ചര്‍ പരിശീലനം കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കെയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശിവരാമന്‍ അധ്യക്ഷത വഹിച്ചു.മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ ഗവ. കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ ആവേശകരമായിട്ടാണ് പങ്കാളിത്തം വഹിച്ചത്. എന്‍.എം.എസ്.എം ഗവ. കോളേജ് പ്രിന്‍സിപ്പാള്‍ ഷാജി തദേവൂസ്, എന്‍.എസ്.എസ്, എന്‍.സി കോ- ഓര്‍ഡിനേറ്റര്‍മാരായ ബഷീര്‍ പൂളക്കല്‍, വി.എസ് നീരജ, വിനോദ് തോമസ് എന്നിവരാണ് വിദ്യാര്‍ത്ഥികളെ സര്‍ക്കാറിന്റെ ഇ – മുറ്റം സ്മാര്‍ട്ട്ടീച്ചേഴ്‌സ് പരിശീലനത്തിനായി കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്ന് തിരഞ്ഞെടുത്ത്. സാക്ഷരതാമിഷന്‍ ജില്ലാ കോ – ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ മോട്ടിവേഷന്‍ ക്ലാസ് നല്‍കി. കെ.എം മനോജ്, ഇ.വി പ്രിയ, സി. ഹസീന, എം.സി ബിന്ദു എന്നീ കൈറ്റ് മാസ്റ്റര്‍ പരിശീലകരാണ് വിദ്യാര്‍ഥികള്‍ക്ക് സോഫ്‌റ്റ്വെയര്‍ പരിശീലനം നല്‍കിയത്.

ഈ – മുറ്റം ഡിജിറ്റല്‍ സാക്ഷരത യജ്ഞത്തിലേക്കായി കല്‍പ്പറ്റ മുനിസിപ്പാലിറ്റിയെയാണ് ജില്ലാ സാക്ഷരതാ സമിതി തിരഞ്ഞെടുത്തത്. 28 വാര്‍ഡുകളിലേക്കായി രണ്ട് സ്മാര്‍ട്ട് ടീച്ചര്‍മാരെയാണ് ക്ലാസെടുക്കാന്‍ നിയോഗിക്കുക. ഇതിന് മുമ്പ് ഇ – മുറ്റം സര്‍വേ വളണ്ടിയര്‍മാര്‍ക്ക് 4 ഘട്ടങ്ങളിലായി പരിശീലനം നടത്തിയിരുന്നു. നാലാം ഘട്ട പരിശീലനവും മുന്നൊരുക്കവുംനടന്നതിന് ശേഷം സര്‍വ്വേ നടത്തി. അതത് വാര്‍ഡ് കൗണ്‍സിലര്‍മാര്‍തെരഞ്ഞെടുക്കുന്ന വളണ്ടിയര്‍മാരും ഹയര്‍സെക്കണ്ടറി തുല്യത പഠിതാക്കളുമായിരുന്നു സര്‍വ്വേ വളണ്ടിയര്‍മാര്‍. കൈറ്റിന്റെ നേതൃത്വത്തിലാണ് പരിശീലനം നല്‍കിയത്.കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും കൈറ്റും ചേര്‍ന്ന് സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡിജിറ്റല്‍ നിരക്ഷരരായ പഠിതാക്കളെ കണ്ടെത്താന്‍ ഡിജിറ്റല്‍ സര്‍വ്വേയാണ് നടത്തുന്നത്. സാധാരണ ജനങ്ങളെ ഡിജിറ്റല്‍ മേഖലയില്‍ പ്രാഥമിക അവബോധം ഉള്ളവരാക്കി മാറ്റുക, കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ് സ്മാര്‍ട്ട്‌ഫോണ്‍ മറ്റു സാമൂഹ്യ മാധ്യമങ്ങള്‍ തുടങ്ങിയവര്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. പഠിതാക്കള്‍ക്ക് കുറഞ്ഞത് 12 മണിക്കൂര്‍ ക്ലാസുകള്‍ നല്‍കും. സ്മാര്‍ട്ട് ടീച്ചേഴ്‌സ്മാരുടെ പരിശീലനം കഴിഞ്ഞാലുടന്‍ കൈറ്റ് തയ്യാറാക്കിയ പാഠപുസ്തകം ഉപയോഗിച്ച് ക്ലാസ്സെടുക്കും. സാധാരണക്കാര്‍ക്ക് നിത്യജീവിതത്തില്‍ ഇന്റര്‍നെറ്റ് സാധ്യതകള്‍ മനസ്സിലാക്കാനും ഡിജിറ്റല്‍ സംവിധാനങ്ങളുടെ പ്രയോജനം, ദുരുപയോഗം എന്നിവ തിരിച്ചറിയാനും ക്ലാസ് ഉപകരിക്കും.
കെ. ഫാത്തിമ, കെ. ചന്ദ്രന്‍, പി.വി. ജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!