ജില്ലയില്‍ വീണ്ടും പന്നിപ്പനി എള്ളുമന്ദത്ത് 13 പന്നികള്‍ ചത്തു

0

 

മാനന്തവാടി എടവക പഞ്ചായത്തിലും പന്നിപ്പനി സ്ഥിരീകരിച്ചു. എള്ളുമന്ദത്തെ പന്നിഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ രോഗലക്ഷണങ്ങളോടെ പന്നികള്‍ ചാകാന്‍ തുടങ്ങിയതോടെ സാമ്പിളെടുത്ത് പരിശോധന നടത്തിയതിലാണ് രോഗം സ്ഥിരീകരിച്ചത്.ഇതുവരെ 13 പന്നികള്‍ ചത്തു. മറ്റ് മൂന്ന് ഫാമുകളിലേയും പന്നികളെ കൊന്നൊടുക്കുമെന്് മൃഗസംരക്ഷണ വകുപ്പ്.

ഇതുവരെ 13 പന്നികള്‍ ചത്തു. അവശേഷിക്കുന്ന 23 പന്നികളേയും, രോഗം സ്ഥിരീകരിച്ച ഫാമിന്റെ നിശ്ചിത ദൂരത്തിലുള്ള മറ്റ് മൂന്ന് ഫാമുകളിലേയും പന്നികളെ കൊന്നൊടുക്കാന്‍ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇന്നും നാളെയുമായി മുഴുവന്‍ പന്നികളെയും കൊന്നൊടുക്കി ശാസ്ത്രീയമായി സംസ്‌കരിക്കും.
ജൂലൈ മാസത്തില്‍ തവിഞ്ഞാല്‍ പഞ്ചായത്തിലും, മാനന്തവാടി നഗരസഭയിലുമാണ് ആദ്യം പന്നിപ്പനി സ്ഥിരീകരിച്ചത്. തുടര്‍ന്ന് നെന്മേനി പഞ്ചായത്തിലും, പൂതാടി പഞ്ചായത്തിലും പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇക്കാലയളവില്‍ 700 ഓളം പന്നികളെ മൃഗസംരക്ഷണ വകുപ്പ് കൊന്നൊടുക്കിയിരുന്നു. വൈറസ് മനുഷ്യരിലേക്ക് പകരാത്തതിനാല്‍ പന്നിയിറച്ചി ഭക്ഷിക്കുന്നതിനും മറ്റും ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

Leave A Reply

Your email address will not be published.

error: Content is protected !!