അവിശ്വസനീയം സൗദി; അര്‍ജന്റീനക്ക് ഞെട്ടല്‍

0

ലോകകപ്പ് കിരീടം നേടുമെന്ന് ഫുട്‌ബോള്‍ പണ്ഡിറ്റുകളായ പണ്ഡിറ്റുകള്‍ മുഴുന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞ ഒരു ടീം ഇതാ അടിമുടി വെട്ടിവിയര്‍ത്ത് നില്‍ക്കുന്നു. ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ തന്നെ കിരീട ഫേവറിറ്റുകളായ ലയണല്‍ മെസിയുടെ അര്‍ജന്റീന സൗദി അറേബ്യക്ക് മുന്നില്‍ നാണംകെട്ട പരാജയമേറ്റു വാങ്ങി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സൗദി അറേബ്യ അര്‍ജന്റീനയെ ഞെട്ടിച്ചത്.

സലേഹ് അല്‍ഷേരി, സലേം അല്‍ദ്വസരി എന്നിവരാണ് സൗദിക്കായി വല ചലിപ്പിച്ചത്. രണ്ടാം പകുതിയില്‍ അര്‍ജന്റീനയുടെ ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ നിഷ്ഫലമാക്കിയ ഗോള്‍ കീപ്പര്‍ മുഹമ്മദ് അലോവൈസാണ് സൗദി വിജയം ഉറപ്പാക്കിയത്.

വന്‍ ആത്മവിശ്വാസവുമായി കളിക്കാനിറങ്ങിയ അര്‍ജന്റീന തുടക്കം മുതല്‍ മികച്ച കളി പുറത്തെടുത്തു. സൗദി മെല്ലെയാണ് കളിയിലേക്ക് വന്നത്. തുടക്കം മുതല്‍ മികച്ച പ്രതിരോധം തീര്‍ക്കാനായിരുന്നു അവര്‍ കൂടുതല്‍ ശ്രദ്ധിച്ചത്. മത്സരം തുടങ്ങി ആദ്യ സെക്കന്‍ഡ് തൊട്ട് അര്‍ജന്റീന ആക്രമിച്ചു കളിച്ചു. രണ്ടാം മിനിറ്റില്‍ തന്നെ സൗദി പോസ്റ്റിലേക്ക് ആദ്യ ഷോട്ടുതിര്‍ക്കുകയും ചെയ്തു. ലയണല്‍ മെസിയാണ് ആദ്യ ഷോട്ട് സൗദി പോസ്റ്റിലേക്കടിച്ചത്. പിന്നാലെ മെസിയിലൂടെ അര്‍ജന്റീന ആദ്യ ഗോള്‍ നേടുകയും ചെയ്തു. പെനാല്‍ട്ടിയിലൂടെയാണ് ഗോള്‍ പിറന്നത്.

പരെഡെസിനെ അല്‍ ബുലയാഹി ബോക്സിനകത്തു വച്ച് ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനയ്ക്കനുകൂലമായി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത മെസിയ്ക്ക് തെറ്റിയില്ല. ഗോള്‍കീപ്പര്‍ ഒവൈസിനെ നിസഹായനാക്കി മെസി വല കുലുക്കി. ഇതോടെ ഗാലറി ആര്‍ത്തിരമ്പി. ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമായി മെസി മാറി.

ആ?ദ്യ പകുതിയില്‍ ഓഫ് സൈഡ് കെണിയില്‍ നിരന്തരം വീണ് അവസരങ്ങള്‍ തുലച്ച അര്‍ജന്റീനയ്ക്ക് തോല്‍വിയില്‍ സ്വയം പഴിക്കാം. പ്രതിരോധത്തിലെ ഭാവനാ ശൂന്യത അവരുടെ കുഴിതോണ്ടിയെന്ന് സൗദി രണ്ടാം പകുതിയില്‍ നേടിയ രണ്ട് ?ഗോളുകള്‍ മാത്രം കണ്ടാല്‍ മതി.

അതിനിടെയായിരുന്നു അര്‍ജന്റീനയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. പത്താം മിനിറ്റില്‍ കിട്ടിയ ഈ പെനാല്‍റ്റി മെസി അനായാസം വലയിലാക്കി. ഇവിടം മുതല്‍ പിന്നീട് ഓഫ് സൈഡ് കെണികളുടെ പരമ്പര തന്നെയായിരുന്നു. ഒരു ?ഗോളിന്റെ മുന്‍തൂക്കത്തില്‍ അര്‍ജന്റീന ആദ്യ പകുതി അവസാനിപ്പിച്ചു.

രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്ന സൗദിയെയാണ് കണ്ടത്. കിട്ടിയ രണ്ട് അവസരങ്ങള്‍ അവര്‍ ശരിക്കും മുതലാക്കുകയും ചെയ്തു. 48 മിനിറ്റില്‍ സാലെ അല്‍ ഷെഹ്?രിയാണ് ടീമിന് സമനില ?ഗോള്‍ സമ്മാനിച്ചത്. അഞ്ച് മിനിറ്റിനുള്ളില്‍ 53ല്‍ അമ്പത്തിമൂന്നാം മിനിറ്റില്‍ സലീം അല്‍ ദ്വസരി അര്‍ജന്റീനയെ ഞെട്ടിച്ചു. ഇതിന്റെ ആ?ഘാതത്തില്‍ നിന്ന് ലാറ്റിനമേരിക്കന്‍ ശക്തര്‍ക്ക് തിരിച്ചെത്താനും സാധിച്ചില്ല.

Leave A Reply

Your email address will not be published.

error: Content is protected !!