മുട്ടില്‍ മരംമുറി കേസ് ജാമ്യ ഹര്‍ജി തള്ളി

0

വില്ലേജ് ഓഫിസര്‍ക്കും,സ്‌പെഷ്യല്‍ വില്ലജ് ഓഫിസിര്‍ക്കും ജാമ്യം ഇല്ല.പ്രതികളുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി.മുട്ടില്‍ സൌത്ത് വില്ലജ് ഓഫിസര്‍ കെ കെ അജി, സ്‌പെഷ്യല്‍ ഓഫിസര്‍ സിന്ധു കെ ഒ എന്നിവരുടെ ഹര്‍ജി ആണ് തള്ളിയത്.അനധികൃത മരം മുറിക്ക് കൂട്ട് നിന്ന കേസിലെ പ്രതികള്‍ ആണ് ഉദ്യോഗസ്ഥര്‍.പ്രതികളുടെ അനധികൃത ഇടപെടലില്‍ 8 കൊടി രൂപ നഷ്ടം ഉണ്ടായെന്ന് സര്‍ക്കാര്‍.

മുട്ടിൽ മരംമുറി കേസിലെ പ്രതിസ്ഥാനത്തുള്ള റവന്യൂ ഉദ്യോഗസ്ഥർക്ക് ജാമ്യം ലഭിച്ചില്ല ജാമ്യമില്ല. പ്രതികളായ വില്ലേജ് ഓഫിസറുടേയും സ്പെഷ്യല്‍ വില്ലജ് ഓഫിസറുടേയും ജാമ്യ ഹര്‍ജി ഹൈഹക്കോടതി തള്ളി. മുട്ടില്‍ സൌത്ത് വില്ലേജ് ഓഫിസര്‍ കെ കെ അജി, സ്പെഷ്യല്‍ ഓഫിസര്‍ സിന്ധു കെ ഒ എന്നിവരുടെ ഹര്‍ജി ആണ് തള്ളിയത്.

അനധികൃത മരം മുറിക്ക്‌ കൂട്ട് നിന്ന കേസിലെ പ്രതികള്‍ ആണ് ഉദ്യോഗസ്ഥര്‍. പ്രതികളുടെ അനധികൃത ഇടപെടലില്‍ 8 കോടി രൂപ നഷ്ടം ഉണ്ടായെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേ സമയം മുട്ടില്‍ മരം മുറി കേസില്‍ അന്വേഷണം സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് മടക്കി. എഡിജിപി ശ്രീജിത്താണ് റിപ്പോര്‍ട്ട് മടക്കിയത്. മരം മുറിയില്‍ വനം ഉദ്യോഗസ്ഥരുടെ ഇടപെടലിനെ കുറിച്ച്‌ കൃത്യമായി പറയുന്നില്ല. ഡി എഫ് ഒ രഞ്ചിത്ത്, മുന്‍ റെയ്ഞ്ച് ഓഫീസര്‍ ബാബുരാജ് എന്നിവര്‍ക്കെതിരായ കണ്ടെത്തലിലും കൃത്യതയില്ല. ക്രമക്കേട് കണ്ടെത്തിയ റെയ്ഞ്ച് ഓഫിസര്‍ ഷെമീറിനെതിരെ പ്രതികള്‍ ഉന്നിയിച്ച ആരോപണങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഓരോരുത്തരുടെ പങ്കും പ്രത്യേകം അന്വേഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സന്തോഷ് കുമാറിന് എഡിജിപി ശ്രീജിത്ത് നിര്‍ദേശം നല്‍കി. കേസുമായി ബന്ധപ്പെട്ട് സസ്പെന്‍്റ് ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തത് വിവാദമായിരുന്നു. മുട്ടില്‍ മരം മുറി കേസിലെ തുടരന്വേഷണത്തെ ബാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചത്‌. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍ ഇറക്കിയ ഉത്തരവ് വനം വകുപ്പ് മന്ത്രി മരവിപ്പിച്ചതാണ് കീഴ് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!