പടിഞ്ഞാറത്തറയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍.

0

വയനാട്ടില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പട്രോളിംഗിനിറങ്ങിയ തണ്ടര്‍ബോള്‍ട്ടുമായി ഏറ്റുമുട്ടല്‍ ഉണ്ടാകുകയായിരുന്നു. മാവോയിസ്റ്റിന്റെ മരണം പൊലീസ് സ്ഥിരീകരിച്ചു. അല്‍പസമയം മുന്‍പാണ് സംഭവം. മീന്‍മുട്ടി വാളാരംകുന്ന് മേഖലയിലാണ് സംഘര്‍ഷം നടന്നത്. വെടിവയ്പ് തുടരുന്നതായാണ് വിവരം.

രാവിലെ ഈ പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന തണ്ടര്‍ ബോള്‍ട്ട് സംഘം മാവോയിസ്റ്റുകളെ കണ്ടെത്തുകയും തുടര്‍ന്ന് മാവോയിസ്റ്റുകള്‍ വെടിവെച്ചതിനെ തുടര്‍ന്ന് ഏറ്റുമുട്ടല്‍ ആരംഭിക്കുകയും ചെയ്തുവെന്നാണ് പൊലീസ് ആസ്ഥാനത്ത് നിന്നും ആദ്യഘട്ടത്തില്‍ ലഭിക്കുന്ന വിവരം. മാവോയിസ്റ്റുകളുടെ സംഘത്തില്‍ മൂന്ന് പേരുണ്ടായിരുന്നു വെന്നും ഇതിലൊരാളാണ് കൊല്ലപ്പെട്ടതെന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ടയാള്‍ക്ക് ഏകദേശം 35 വയസ് തോന്നിക്കും. ഇയാളില്‍ നിന്നും 303 മോഡല്‍ റൈഫിളും കണ്ടെത്തി. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

മീന്‍മുട്ടി വാളാരം കുന്നിലാണ് വെടിവെയ്പ്പ് നടക്കുന്നതെന്നും രാവിലെ ആരംഭിച്ച ഏറ്റുമുട്ടല്‍ അല്‍പസമയം മുമ്പ് വരെ തുടര്‍ന്നുവെന്നാണ് സൂചന. തണ്ടര്‍ബോള്‍ട്ട് നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു മാവോയിസ്റ്റിന് ഗുരുതരമായി പരിക്കേറ്റതായി ആദ്യം വിവരം വന്നെങ്കിലും ഇയാള്‍ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലത്തേക്ക് ആരേയും പൊലീസ് കയറ്റിവിടുന്നില്ല. ഇവിടെ മൊബൈല്‍ ഫോണിന് റേഞ്ചിലെ ന്നും സാറ്റലൈറ്റ് ഫോണ്‍ വഴി പൊലിസ് ആസ്ഥാനത്ത് നിന്നും തണ്ടര്‍ ബോള്‍ട്ട് സംഘവുമായി ആശയവിനിമയം നടത്തുന്നു ണ്ടെന്നും സൂചന. മാവോയിസ്റ്റ് സംഘത്തിന്റെ കബനി ദളം സജീവമായ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നിരിക്കുന്നത്.

കൊവിഡിനെ തുടര്‍ന്ന് കുറച്ചുകാലങ്ങളായി വനം വകുപ്പും തണ്ടര്‍ബോള്‍ട്ടും പട്രോളിംഗ് സജീവമായി നടത്തിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ആഴ്ച നടന്ന ഒരു ഉന്നതതലയോഗത്തില്‍ പട്രോളിംഗ് വീണ്ടും പുനരാരംഭിക്കാന്‍ തീരുമാനമായിരുന്നു. ഇതിന്റെ ഭാഗമായി പട്രാളിംഗ് നടത്തിയ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് മുന്നിലേക്കാണ് മാവോയിസ്റ്റുകള്‍ എത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!