കര്‍ഷക മനസ്സില്‍ ആശങ്ക, കണ്ണീരില്‍ വിളവെടുപ്പ്

0

ജില്ലയിലെ പാടശേഖരങ്ങളില്‍ നെല്‍കൃഷി വിളവെടുപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ മാനത്ത് മഴക്കാറും,അങ്ങിങ്ങായി പെയ്യുന്ന മഴയും കര്‍ഷക മനസ്സില്‍ ആശങ്കകള്‍ക്ക് വഴിതെളിക്കുന്നു.മിക്ക പാടങ്ങളിലും നെല്ല് കൊയ്‌തെടുക്കാന്‍ ആരംഭിച്ചു.തൊഴിലാളി ക്ഷാമത്താല്‍ വലയുന്ന കര്‍ഷകര്‍ക്ക് അപ്രതീക്ഷിതമായി ചെയ്യുന്ന മഴയില്‍ നെല്ലും,വൈക്കോലും എങ്ങനെ കൊയ്ത് എടുക്കുമെന്ന ആശങ്കയാണ്.ഇത്തവണ നഞ്ചകൃഷിക്ക് പാടത്ത ്മിക്ക കര്‍ഷകരും കൃഷി ഇറക്കിയിരുന്നു.അരിയുടെ വില വര്‍ധനവില്‍ നിന്നും പിടിച്ച് നില്‍ക്കാനുള്ള ഏക പോംവഴി എന്ന നിലയിലാണ് വയല്‍ തരിശിടാതെ കര്‍ഷകര്‍ നെല്‍ക്കൃഷി ചെയ്തത്.പാട്ടത്തിനെടുത്തും,പകുതി നെല്ല് എന്ന വ്യവസ്ഥയിലുമാണ് മിക്കവരും കൃഷി ചെയ്തത്.

രാസവള വില വര്‍ധനവിലും,തൊഴിലാളികള്‍ക്ക് വലിയ കൂലി നല്‍കി ഇറക്കിയ കൃഷി വിളവെടുപ്പിന് പാകമായപ്പോള്‍ കാലാവസ്ഥ ചതിച്ചു.മഴ നനയാതെ നെല്‍മണി എങ്ങനെ കൊയ്‌തെടുക്കും,ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാനില്ല .കൊയ്ത്ത് മെഷീന്‍ ഉപയോഗിക്കാമെന്ന് വെച്ചാല്‍,തമിഴ്‌നാട്ടില്‍ നിന്നും പാലക്കാട് നിന്നും ഇടനിലക്കാര്‍ വഴി എത്തിക്കുന്ന കൊയ്ത്ത് യന്ത്രത്തിന് വന്‍ വാടക നല്‍കണം.പാടശേഖര സമിതികള്‍ വഴി കൃഷി വകുപ്പ് മെതിയന്ത്രം നല്‍കിയെങ്കിലും ,അറ്റകുറ്റപണികള്‍ സമയത്ത് നടത്താത്തത് മൂലം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കര്‍ഷകര്‍ക്ക് ആവശ്യത്തിന് കൊയ്ത്ത് മെതിയന്ത്രങ്ങള്‍ ലഭ്യമാക്കണം.ഇതിന് വരുന്ന ചിലവ് സര്‍ക്കാര്‍ വഹിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.കാലാവസ്ഥ ഈ രീതിയില്‍ തുടര്‍ന്നാല്‍ മിക്ക കര്‍ഷകര്‍ക്കും ഒരു മണി നെല്ലു പോലും ലഭിക്കാത്ത അവസ്ഥയുണ്ടാകും.ഇത് വയലിന്റെ നാടായ വയനാട്ടില്‍ മറ്റൊരു കാര്‍ഷിക പ്രതിസന്ധിക്ക് കാരണമാകും.

Leave A Reply

Your email address will not be published.

error: Content is protected !!