ഇന്ന് ലോക ആന ദിനം

0

വയനാട്ടില്‍ 936 കാട്ടാനകള്‍. കാട്ടാനകളുടെ എണ്ണം കുറഞ്ഞ് വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു ആന ദിനം കൂടി കടന്നുപോകുമ്പോഴും കാട്ടാനകളുടെ അതിക്രമം കൂടി വരിയാണ്.ഭൂമിയിലെ ആനകളുടെ സംരക്ഷണത്തിനായി 2011 മുതലാണ് അന്താരാഷ്ട്ര ആന ദിനം ആചരിച്ചു തുടങ്ങിയത്. കനേഡിയന്‍ ചലച്ചിത്ര നിര്‍മ്മാതാക്കളായ പട്രീഷ്യ സിംസ്, കാനസ് വെസ്റ്റ് പിക്ചേഴ്സിലെ മൈക്കല്‍ ക്ലാര്‍ക്ക്, തായ്ലന്‍ഡിലെ എലിഫന്റ് റീഇന്‍ട്രൊഡക്ഷന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ജനറല്‍ ശിവപോണ്‍ ദര്‍ദരാനന്ദ എന്നിവരാണ് 2011ല്‍ ഇതിനു തുടക്കം കുറിച്ചത്. ഇന്നതിന് ലോകമെമ്പാടുമുള്ള 65 ഓളം വന്യജീവി സംഘടനകളുടെയും നിരവധി വ്യക്തികളുടെയും പിന്തുണയുണ്ട്. കേരളത്തില്‍ കാട്ടാനകളുടെ എണ്ണത്തില്‍ മുമ്പില്‍ നില്‍ക്കുന്ന ജില്ലാ വയനാടാണ്. സൗത്ത് വയനാട് നോര്‍ത്ത് വയനാട്, വയനാട് വന്യജീവി സങ്കേതവും ചേര്‍ന്നതാണ് വയനാട് ജില്ലയിലെ വനപ്രദേശം. പെരിയാര്‍ പറമ്പികുളം ടൈഗര്‍ ഫൗണ്ടേഷന്‍ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ കാട്ടാനകളുടെ കണക്കെടുപ്പില്‍ കേരളത്തില്‍ 7490 കാട്ടാനകളെയാണ് കണ്ടെത്തിയത്.ഇതില്‍ 936 ആനകള്‍ വയനാട് ജില്ലയിലാണ്. വയനാട്ടിലെ വനമേഖലകള്‍ കര്‍ണ്ണടാക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ബന്ദിപ്പൂര്‍ നഗര്‍ഹോള, കബനി, മുതുമല കടുവ സങ്കേതങ്ങളുമായി ചേര്‍ന്ന് കിടക്കുന്നത്. പശ്ചിമഘട്ടത്തിലെ പ്രകൃതി കടുത്ത വേനലിലും ജല ലഭ്യതയും വനത്തിലെ പച്ചപ്പും വയനാടന്‍ വനങ്ങള്‍ക്ക് ആനകളെ ആകര്‍ഷിക്കുന്നതിന് കാരണമാകുന്നുണ്ട്.കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന്റെ കണക്കുപ്രകാരം മനുഷ്യനുമായുള്ള പോരാട്ടത്തില്‍ വര്‍ഷം രാജ്യത്ത് അമ്പതിനും എഴുപതിനും ഇടയില്‍ ആനകളെങ്കിലും കൊല്ലപ്പെടുകയും ആനകള്‍ കാരണം മൂന്നൂറിനും 400 ഇടയില്‍ ആളുകള്‍ മരിക്കുകയും ചെയ്യുന്നുണ്ട്.ആനകളെ ഉപദ്രവിച്ചാല്‍ 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്നുവര്‍ഷം തടവും 2500 രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റവുമാണ്.450 ലധികം നാട്ടാനകളും കേരളത്തിലുണ്ട്. 1973 ലാണ്
ഇന്ത്യയില്‍ ആനപിടിത്തം നിരോധിച്ചത്.5 വര്‍ഷം കൂടുമ്പോഴാണ് ഇന്ത്യയില്‍ ആനകളുടെ കണക്കെടുപ്പ് നടക്കുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!