വാക്സിനേഷനെകുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.

0

സംസ്ഥാനത്തെത്തിയത് 4.35ലക്ഷം ഡോസ് വാക്‌സിനുകള്‍

സ്ഥാനത്ത് ആകെ 4.35 ലക്ഷം ഡോസ് വാക്‌സിനുകളാണ് എത്തിയത്. തിരുവനന്തപുരം -64,020, കൊല്ലം -25,960, പത്തനംതിട്ട -21,030, ആലപ്പുഴ -22,460, കോട്ടയം -29,170, ഇടുക്കി -9,240, എറണാകുളം -73,000, തൃശൂര്‍ -37,640, പാലക്കാട് -30,870, മലപ്പുറം -28,890, കോഴിക്കോട് -40,970, വയനാട് -9,590, കണ്ണൂര്‍ -32,650, കാസര്‍ഗോഡ് -6,860 എന്നിങ്ങനെ ഡോസ് വാക്‌സിനുകള്‍ ജില്ലകളില്‍ വിതരണം ചെയ്തിട്ടുണ്ട്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യം

ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യം. തുടര്‍ന്ന് കൊവിഡ് പ്രതിരോധവുമായി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും 50 വയസ് കഴിഞ്ഞവര്‍ക്കും 50 വയസില്‍ താഴെ ഗുരുതര രോഗമുള്ളവര്‍ക്കും വാക്സിന്‍ നല്‍കും

വാക്സിന്‍ സ്വീകരിക്കാന്‍ യോഗ്യാനാണെന്ന് മൊബൈല്‍ ഫോണില്‍ അറിയിക്കും.

മുന്‍ഗണന ക്രമമനുസരിച്ച് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വാക്സിന്‍ എടുക്കാനെത്തിച്ചേരേണ്ട സ്ഥലം, സമയം എന്നിവ മുന്‍കൂട്ടി നല്‍കിയിരിക്കുന്ന മൊബൈല്‍ ഫോണില്‍ അറിയിക്കും.

സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പ്


സുരക്ഷയും ഫലപ്രാപ്തിയും പരീക്ഷണങ്ങളിലൂടെ ബോധ്യപ്പെട്ടതിനുശേഷമാണ് രാജ്യത്തെ ഡ്രഗ് റഗുലേറ്റര്‍ വാക്സിനുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്. എന്നാല്‍, എടുക്കുന്ന വാക്സിന്റെ നിര്‍ദേശിച്ചിട്ടുള്ള ഡോസുകള്‍ തന്നെ എടുക്കണം. പ്രതിരോധത്തിനെടുക്കുന്ന വാക്സിനുകള്‍ മാറിമാറി എടുക്കാന്‍ പാടില്ല.

ഒരാള്‍ക്ക് 4 മിനിറ്റ് മുതല്‍ 5 മിനിറ്റ് വരെ

ആദ്യ ദിവസം ഒരു കേന്ദ്രത്തില്‍ നിന്നും 100 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. രാവിലെ ഒന്‍പത് മണി മുതല്‍ അഞ്ച് മണിവരെയാണ് വാക്‌സിന്‍ നല്‍കുക. ലോഞ്ചിംഗ് ദിവസം ഉദ്ഘാടനം മുതലാണ് വാക്‌സിന്‍ തുടങ്ങുക. രജിസ്റ്റര്‍ ചെയ്ത ആളിന് എവിടെയാണ് വാക്‌സിന്‍ എടുക്കാന്‍ പോകേണ്ടതെന്ന എസ്എംഎസ് ലഭിക്കും. അതനുസരിച്ചാണ് സമയം നിശ്ചയിച്ച് അവര്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തേണ്ടത്. വാക്‌സിന്‍ നല്‍കാന്‍ ഒരാള്‍ക്ക് 4 മിനിറ്റ് മുതല്‍ 5 മിനിറ്റ് വരെ സമയമെടുക്കും.

നല്‍കുന്നത് 0.5 എംഎല്‍ കൊവീഷീല്‍ഡ് വാക്‌സിന്‍

ഓരോ ആള്‍ക്കും 0.5 എംഎല്‍ കൊവീഷീല്‍ഡ് വാക്‌സിനാണ് കുത്തിവയ്പ്പിലൂടെ നല്‍കുന്നത്. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാല്‍ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നല്‍കുക. രണ്ടു ഡോസും എടുത്താലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ.

ഓരോ വാക്‌സിനേഷന്‍ കേന്ദ്രത്തിലും 3 മുറികള്‍

ഓരോ വാക്‌സിനേഷന്‍ കേന്ദ്രത്തിലും വെയിറ്റിംഗ് റൂം, വാക്‌സിനേഷന്‍ റൂം, ഒബ്‌സര്‍വേഷന്‍ റൂം എന്നിങ്ങനെ മൂന്ന് മുറികളാണുണ്ടാവുക.

വാക്‌സിനേഷനായി അഞ്ച് വാക്‌സിനേഷന്‍ ഓഫീസര്‍മാര്‍

വാക്‌സിന്‍ എടുക്കാന്‍ വെയിറ്റിംഗ് റൂമില്‍ പ്രവേശിക്കും മുമ്പ് ഒന്നാമത്തെ ഉദ്യോഗസ്ഥന്‍ ഐഡന്റിറ്റി കാര്‍ഡ് വെരിഫിക്കേഷന്‍ നടത്തും.പൊലീസ്, ഹോം ഗാര്‍ഡ്, സിവില്‍ ഡിഫെന്‍സ്, എന്‍സിസി എന്നിവരാണ് ഈ സേവനം ചെയ്യുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!