നവീകരിച്ച മാനന്തവാടി മത്സ്യ മാര്‍ക്കറ്റ് തുറന്നു

0

മാലിന്യ സംസ്‌ക്കരണ പ്ലാന്റ് ഉള്‍പ്പെടെ സൗകര്യങ്ങളോടെ മാനന്തവാടിയിലെ നവീകരിച്ച മത്സ്യ മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.ഒ.ആര്‍.കേളു എം.എല്‍.എ.മാര്‍ക്കറ്റ് വിപണനത്തിനായി തുറന്നുകൊടുത്തു.മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചതോടെ നഗരത്തിലെ മറ്റ് ചെറുകിട മത്സ്യവില്‍പ്പന നഗരസഭ നിരോധിക്കുകയും ചെയ്തു.

മാനന്തവാടി സബ്ബ് കലക്ടര്‍ ആയിരുന്ന എന്‍.എസ്.കെ.ഉമേഷിന്റെ ഉത്തരവിനെ തുടര്‍ന്ന് അടച്ചു പൂട്ടിയ എരുമത്തെരുവിലെ നവീകരിച്ച മത്സ്യ മാര്‍ക്കറ്റ് ആണ് തുറന്നു പ്രവര്‍ത്തനമാരംഭിച്ചത്. കെട്ടിടം നവീകരിക്കുകയും മാലിന്യ സംസ്‌ക്കര പ്ലാന്റ്പ്രവര്‍ത്തനസജ്ജമായതോടെയാണ് മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിക്കാന്‍ നഗരസഭ തീരുമാനിച്ചത്.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നാട മുറിക്കല്‍ ചടങ്ങ് മാത്രമാണ് നടന്നത്.നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ്, വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭരാജന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി.ബിജു,സ്ഥിരം സമിതി അദ്ധ്യക്ഷ ലില്ലി കുര്യന്‍, കൗണ്‍സിലര്‍മാരായ ജേക്കബ് സെബാസ്റ്റ്യന്‍, അബ്ദുള്‍ ആസിഫ്, എ.ഉണ്ണികൃഷ്ണന്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ഉസ്മാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബദ്ധിച്ചു.മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചതോടെ നഗരത്തിലെ മറ്റു സ്ഥലങ്ങളിലെ ചെറുകിട മത്സ്യ കച്ചവടം ഇനി മുതല്‍ അനുവദിക്കില്ലെന്നും നഗരസഭ വ്യക്തമാക്കി

Leave A Reply

Your email address will not be published.

error: Content is protected !!