മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി മാനന്തവാടി – കാട്ടിക്കുളം പാതയോരം

0

മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി മാനന്തവാടി – കാട്ടിക്കുളം പാതയോരം. നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ മഴവെള്ളത്തില്‍ പരന്ന് ഒഴുകുന്നത് റോഡിലൂടെ.മാലിന്യ നിക്ഷേപം തടയണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാവുന്നു

മേരിമാതാ കോളേജിന് സമീപം മുതല്‍ കാട്ടിക്കുളം വരെയുള്ള ആളൊഴിഞ്ഞ പാതയരികിലാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. വീടുകളിലെയും കച്ചവട സ്ഥാപനങ്ങളിലെയും മാലിന്യാവശിഷ്ടങ്ങളാണ് ഈ പ്രദേശങ്ങളില്‍ നിക്ഷേപിക്കുന്നത്.  ജനവാസ കേന്ദ്രമല്ലാത്തതിനാല്‍ ഇവിടെമാലിന്യങ്ങള്‍നിക്ഷേപിക്കുന്നത് സുരക്ഷിതമാണ്. മാനന്തവാടിയിലെയും കാട്ടിക്കുളത്തെയും പല സ്ഥാപനങ്ങളില്‍ നിന്നുമുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങളും, ചില്ലു കുപ്പികളും, ഡിസ്‌പോസിബിള്‍ പാത്രങ്ങളും,ഭക്ഷണ അവശിഷ്ടങ്ങളും മറ്റും വാഹനങ്ങളില്‍ എത്തിച്ച് തിടുക്കത്തില്‍ പാതയോരത്ത് വലിച്ചെറിയുകയാണ് പതിവ്. ഇങ്ങനെ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ വഴിയില്‍ തന്നെയാണ് ചെന്ന് പതിക്കുന്നത്.മഴക്കാലമായതിനാല്‍ ഇത് റോഡിലൂടെയാണ് പരന്ന് ഒഴുകുന്നത്.ഇത് പ്രദേശവാസികള്‍ക്ക് ദുരിതമുണ്ടാക്കുന്നു. നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ പരിശോധിച്ച് ഉറവിടം കണ്ടെത്തി   കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം

Leave A Reply

Your email address will not be published.

error: Content is protected !!