കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് സുബൈര്‍കുട്ടി

0

കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ആശ്വാസത്തില്‍ തമ്പിയെന്ന സുബൈര്‍കുട്ടി. ഇന്ന് പുലര്‍ച്ചെ നഗരസഭയ്ക്ക് സമീപം ദേശീയപാതയില്‍വെച്ചാണ് കാട്ടാന ഇയാളെ സുബൈര്‍കുട്ടിയെ ആക്രമിച്ചത്. ഇയാളെ തുമ്പിക്കൈകൊണ്ട് തട്ടിയെറിയുകയായിരുന്നു. നിസാര പരുക്കേറ്റ സുബൈര്‍കുട്ടി സുല്‍ത്താന്‍ബത്തേരി താലൂക്ക്ആശുപത്രിയില്‍ ചികിത്സയിലാണ്.ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സുബൈര്‍കുട്ടിക്കുനേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ചായകുടിച്ച് പാതയോരത്തുകൂടെ നടക്കുകയായിരുന്ന ഇയാളെ പുറകിലൂടെഎത്തിയ കാട്ടാന തുമ്പിക്കൈകൊണ്ട് ഫുട്പാത്തിലേക്ക് തട്ടിയെറിയുകയായിരുന്നു. വീഴ്ചയില്‍ ഇദ്ദേഹത്തിന്റെ കാല്‍മുട്ടിന് നിസാരപരുക്കേറ്റു. ഉടനെ ബഹളം വെക്കുകയും ആന തിരിഞ്ഞോടുകയുമാണുണ്ടായതെന്ന് സുബൈര്‍കുട്ടി പറഞ്ഞു. ഇയാളെ പിന്നീട് വനംവകുപ്പ് സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടൗണില്‍ നിന്ന് ഒരുകിലോമീറ്റര്‍ അകലെയുള്ള വനത്തില്‍ നിന്നാണ് കാട്ടാന ടൗണിലെത്തിയത്. ദേശീയപാത മുറിച്ചുകടന്ന് സ്വകാര്യവ്യക്തിയുടെ വാഹനപാര്‍ക്കിങ്ങിന്റെ മതിലുംതകര്‍ത്തിരുന്നു. പിന്നീട് വനംവകുപ്പെത്തിയാണ് കാട്ടാനയെ ടൗണില്‍ നിന്നും തുരത്തിയത്.

 

Leave A Reply

Your email address will not be published.

error: Content is protected !!