അടുത്ത 40 ദിവസം നിര്‍ണായകം; ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് ആരോഗ്യ മന്ത്രാലയം

0

രാജ്യത്ത് ജനുവരിയോടെ കൊവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത 40 ദിവസം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണെന്നും എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മുന്‍പ്, കിഴക്കന്‍ ഏഷ്യയില്‍ കൊവിഡ് വ്യാപകമായി പടര്‍ന്ന് പിടിച്ച് 30-35 ദിവസത്തിന് ശേഷമാണ് ഇന്ത്യയില്‍ കൊവിഡ് തരംഗം സംഭവിച്ചത്. ചൈനയില്‍ പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുതിയ കൊവിഡ് വ്യാപിച്ചത്. അതുകൊണ്ട് തന്നെ ഇനി വരുന്ന 40 ദിവസങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാകും.ചൈനയില്‍ രണ്ട് കാരണങ്ങള്‍ കൊണ്ടാണ് കൊവിഡ് പടര്‍ന്ന് പിടിച്ചത്. ഒന്ന് സ്വാഭാവിക അണുബാധയോടുള്ള ജനങ്ങളുടെ എക്സപോഷര്‍ വളരെ കുറവാണ്. മറ്റൊന്ന് കുറവ് വാക്സിനേഷന്‍ നിരക്കാണ്.എന്നാല്‍ ഇന്ത്യയെ ബിഎഫ്7 കാര്യമായി ബാധിക്കില്ലെന്നാണ് വൈറോളജിസ്റ്റ് ഗംഗാദീപ് കംഗ് പറയുന്നത്. ഇന്ത്യയില്‍ നേരത്തെ തന്നെ പല ഒമിക്രോണ്‍ വകഭേദങ്ങളുമുണ്ട്. ഇവയില്‍ നിന്നെല്ലാം ഇന്ത്യന്‍ ജനത പ്രതിരോധശക്തി ആര്‍ജിച്ച് കഴിഞ്ഞു. ഒപ്പം ഇന്ത്യയിലെ 90 ശതമാനം ജനങ്ങളും രണ്ട് ഡോസ് വാക്സിനും നേടിയവരാണ്.
പുതിയ കൊവിഡ് തരംഗത്തെ ചെറുക്കാന്‍ എല്ലാ രാജ്യം സജ്ജമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കരുതല്‍ വാക്സിനുകള്‍ സ്വീകരിയ്ക്കാന്‍ എല്ലാവരും വേഗത്തില്‍ തയ്യാറാകണംമെന്നും പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ 220.07 കോടി വാക്‌സിന്‍ ഡോസുകളാണ് നല്‍കിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് നിലവില്‍ 0.14% ആണ്. പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് 0.18% ആണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!