നീലഗിരിയിൽ മൂന്നു പേരെ കൊലപ്പെടുത്തിയ കാട്ടാന കേരള വനപ്രദേശത്തേക്ക് കടന്നതായി സൂചന, കേരള തമിഴ്നാട് വനം വകുപ്പ് സംയുക്തമായി തിരച്ചിൽ തുടരുന്നു. നിലമ്പൂർ വനമേഖലയിലാണ് തിരച്ചിൽ. പന്തല്ലൂർ ലന്റോക്ക് വനത്തിലൂടെ കാട്ടാന കുമ്പളപാറ വനമേഖലയിലേക്ക് കടന്നതായാണ് സൂചന ലഭിച്ചിരിക്കുന്നത്. മയക്ക്വെടി സംഘം നടത്തിയ തിരച്ചിലിലാണ് കാട്ടാനയെ കണ്ടെത്തിയത്.
തുടർച്ചയായ അഞ്ചാം ദിവസമാണ് കാട്ടാനയെ പിടികൂടു ന്നതിനുള്ള ശ്രമങ്ങൾ തുടരുന്നത്. മുൻപ് കുങ്കിയാനകളെ എത്തിച്ച് കാട്ടാനയെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ നടത്തി യിരുന്നു. ശേഷം ഡ്രൗൺ ഉപയോഗിച്ച് തെരച്ചിൽ നടത്തി മയക്ക് വെടിവച്ചെങ്കിലും ശ്രമം വിഫലമാവുക യായിരുന്നു. അച്ഛനെയും മകനെയും കാട്ടാന കുത്തികൊന്നതിനെ തുടർന്ന് ആനയെ പിടികൂടാനായി നാട്ടുകാരുടെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. ഇതിനു പിന്നാലെ യാണ് കാട്ടാനയെ പിടികൂടാനായുള്ള ശ്രമങ്ങൾ ഊർജിത മാക്കിയത്. 25ഓളം ക്യാമറകൾ കാട്ടാനയെ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയിട്ടുണ്ട്.