തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം കൊവിഡ് കേസുകളില്‍ വര്‍ദ്ധനവ്

0

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം ജില്ലയില്‍ കൊവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. കഴിഞ്ഞ രണ്ടാഴ്ചക്കുളളില്‍ 1737 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നല്‍കിയ ഇളവുകളും കൊവിഡ് മാനദണ്ഡ ലംഘനവുമാണ് കേസുകളുടെ എണ്ണം കൂടാന്‍ കാരണം.

നവംബര്‍ 10മുതല്‍ 24വരെയുള്ള കണക്കനുസരിച്ച് ജില്ലയില്‍ കൊവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കു കയാണ്. ഇക്കാലയളവിലെ കണക്കനുസരിച്ച് 1737 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. ഇതില്‍ പരിശോധന കുറഞ്ഞ മൂന്ന് ദിവസം മാത്രമാണ് കേസുകളുടെ എണ്ണം കുറഞ്ഞത്. പത്താം തീയ്യതി മുതല്‍ 24-ാം തീയ്യതിവരെയുളള കണക്കനു സരിച്ച് എല്ലാദിവസവും ശരാശരി നൂറിനുമുകളിലാണ് രോഗികളുടെ എണ്ണം. ഇതില്‍ 16, 17, 23 തീയ്യതികളില്‍ മാത്ര മാണ് രോഗികളുടെ എണ്ണം നൂറിനുതാഴെ വന്നത്. കൊവിഡ് ഇളവുകളും, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ കൊവിഡ് മാനദണ്ഡ ലംഘനങ്ങളും കേസുകള്‍ കൂടാന്‍ ഇടയാക്കിയെന്നാണ് ആരോപണം.

Leave A Reply

Your email address will not be published.

error: Content is protected !!