ഈ വർഷം ജൂൺ മുതൽ 53,000 ഇന്ത്യക്കാർ മടങ്ങിയതായി അധികൃതർ

0

റാസൽഖൈമ രാജ്യാന്തര വിമാനത്താവളം വഴി യുഎഇയിൽ നിന്ന് ഈ വർഷം ജൂൺ മുതൽ 53,000 ഇന്ത്യക്കാർ മടങ്ങിയതായി അധികൃതർ അറിയിച്ചു. യുഎഇ സുപ്രീം കൗൺസിൽ അംഗവും റാക് ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കോവിഡ് 19 ലോക്ഡൗണിനെ തുടർന്ന് ദുരിതത്തിലായ ഇന്ത്യക്കാരെ സ്വന്തം രാജ്യത്തേയ്ക്ക് അയച്ചതെന്നും അതിന് അദ്ദേഹത്തിന് നന്ദി അറിയിക്കുന്നതായും വ്യക്തമാക്കി.

ഇന്ത്യൻ ഗവൺമെന്റിന്റെ സഹകരണത്തോടെയാണ് പ്രത്യേക വിമാനങ്ങളിൽ ആളുകളെ യാത്രയാക്കിയത്. യുഎഇയിലെ ജനങ്ങളുടെ ക്ഷേമവും സുരക്ഷയും റാസൽഖൈമയുടെ കൂടി കർത്തവ്യാമാണെന്ന് കരുതുന്നതായും മഹാമാരിക്കാലത്ത് ദുരിതത്തിലായവരെ സഹായിക്കാൻ എമിറേറ്റ് എന്നും സന്നദ്ധരാണെന്നും ഷെയ്ഖ് സൗദ് പറഞ്ഞു. ഇന്ത്യയുമായി റാസൽഖൈമ എന്നും മികച്ച ബന്ധം പുലർത്തുന്നു. ഇന്ത്യക്കാരെ സഹായിക്കാൻ റാക് എന്നും പ്രതിജ്ഞാബദ്ധരാണ്. തങ്ങളുടെ ജനങ്ങളെ തിരിച്ചുകൊണ്ടുപോകാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് റാക് വിമാനത്താവളവും പ്രധാന പങ്കുവഹിക്കുകയായിരുന്നു. റാക് എയർപോർട്ടിലെ ജീവനക്കാർ സ്തുത്യർഹമായ സേവനമാണ് കാഴ്ചവച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!