സ്വകാര്യബസ് മേഖലയിലെ പ്രതിസന്ധി

0

ജില്ലയില്‍ 200 അധികം ബസ്സുകള്‍ സ്റ്റോപ്പേജ്  നല്‍കി. കൊവിഡ് 19 പ്രതിസന്ധിക്കിടെ നഷ്ടം സഹിച്ച് സര്‍വ്വീസുകള്‍ നടത്താനാവാത്ത സാഹചര്യത്തിലാണ് ഉടമകള്‍ സ്റ്റോപ്പേജ് നല്‍കിയിരിക്കുന്നത്. ടാക്സ് ഒഴിവാക്കിയും, ഇന്ധനത്തിന് സബ് സീഡി നല്‍കിയും ഈ മേഖലയെ സംരക്ഷിക്കണമെന്നാണ് ഉടമകളുടെ ആവശ്യം.

കൊവിഡ് 19 പശ്ചാതലത്തില്‍ സ്വകാര്യബസ് മേഖല നേരിടുന്ന പ്രതിസന്ധികാരണം സര്‍വ്വീസുകള്‍ നടത്താന്‍ സാഹചര്യമാണ് ഉടമകള്‍ നേരിടുന്നത്. ഈ സാഹചര്യത്തിലാണ് സര്‍വ്വീസുകള്‍ നഷ്ടം സഹിച്ച് നടത്താനാവില്ലന്ന് കാണിച്ച് ഉടമകള്‍ സ്റ്റോപ്പേജ് നല്‍കിയിരിക്കുന്നത്. ജില്ലയില്‍ സര്‍വ്വീസ് നടത്തികൊണ്ടിരിക്കുന്ന 300-ാളം സ്വകാര്യ ബസ്സുകളില്‍ 200ലധികം ബസ്സുകളും സ്റ്റോപ്പേജ് നല്‍കിയെന്നാണ് ഉടമകള്‍ പറയുന്നത്. കൊവിഡ പശ്ചാതലത്തില്‍ എല്ലാ റൂട്ടുകളിലും ലോക്ക് ഡൗണിനുശേഷം  പരീക്ഷണാര്‍ത്ഥം സര്‍വ്വീസുകള്‍ നടത്തിയെങ്കിലും യാത്രക്കാരില്ലാത്തതിനാല്‍ വന്‍സാമ്പത്തിക ബാധ്യതയാണ് ഉടമകള്‍ക്ക് ഉണ്ടായത്. ഇതോടെയാണ് ഇനിയും നഷ്ടം സഹിച്ച് സര്‍വ്വീസ് നടത്താനാകില്ലന്ന തീരുമാനത്തിലേക്ക് ഉടമകള്‍ എത്തിയത്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ബസ്സുകളുടെ ടാക്സ് ഡിസംബര്‍ മാസം വരെ ഒഴിവാക്കുകയും, ഇന്ധനത്തിന് സബ്- സീഡി നല്‍കുകയുമാണ് ചെയ്യേണ്ടതെന്നുമാണ് ഉടമകള്‍ ആവശ്യപ്പെടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!