യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തീരുമാനം രാഹുലിന്റേത്

0

വയനാട് ലോക്‌സഭ മണ്ഡലം സീറ്റിനുവേണ്ടിയുള്ള തര്‍ക്കം കോണ്‍ഗ്രസ്സിനുള്ളില്‍ തീരുന്നില്ല. സീറ്റിനായി എ,ഐ വിഭാഗങ്ങള്‍ ശക്തമായി രംഗത്തെത്തിയതോടെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം എ.ഐ.സി.സി. പ്രസിഡണ്ട് രാഹുല്‍ഗാന്ധിക്ക് വിട്ടിരിക്കുന്നത്. കോഴിക്കോട് ഡി.സി.സി. പ്രസിഡണ്ട് ടി.സിദ്ദീഖിനായി ഉമ്മന്‍ചാണ്ടിയും, ഷാനിമോള്‍ ഉസ്മാനിനു വേണ്ടി രമേശ് ചെന്നിത്തലയും ശക്തമായി രംഗത്തുണ്ട്. ഇതിനിടെ സമവായ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ മുന്‍മന്ത്രി എ.പി.അനില്‍കുമാര്‍ എം.എല്‍.എ, മലപ്പുറം ഡി.സി.സി. പ്രസിഡണ്ട് വി.വി. പ്രകാശ്, കെ.പി.അബ്ദുള്‍ മജീദ് എന്നിവരുടെ പേരുകളും ഉയര്‍ന്നു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് തര്‍ക്കം പരിഹരിച്ച് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ എ.ഐ.സി.സി സ്‌ക്രീനിങ് കമ്മിറ്റി രാഹുല്‍ഗാന്ധിക്ക് വിട്ടിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!