യാത്രാ നിരോധനം:കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും

0

ബന്ദിപുര്‍ വനമേഖലയില്‍ ദേശീയപാത 766-ലെ യാത്രാ നിരോധനം. കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും. നാല് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കേസ് പരിഗണിക്കുന്നത്. വിഷയത്തില്‍ രാഹുല്‍ഗാന്ധി എംപിയും,സംസ്ഥാന സര്‍ക്കാരും അടിയന്തരമായി കര്‍ണാടക – കേന്ദ്ര സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തി രാത്രി യാത്ര നിരോധനം ഒഴിവാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യം ഇതിനോടകം ശക്തമായി കഴിഞ്ഞു.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ദേശീയ പാത766 നിലനില്‍ക്കുന്ന രാത്രി യാത്രാ നിരോധനം കേസാണ് സുപ്രീംകോടതി നാളെ പരിഗണിക്കുന്നത്. നാലു വര്‍ഷത്തിനുശേഷമാണ് കേസ് കോടതി പരിഗണിക്കുന്നത്. ഈ സാഹചര്യത്തില്‍ രാത്രി യാത്രാ നിരോധനം ഒഴിവാക്കാന്‍ വയനാട് എംപി രാഹുല്‍ ഗാന്ധി കര്‍ണാടക സര്‍ക്കാരിലും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിലും ശക്തമായ ഇടപെടല്‍ നടത്തി നിരോധനം ഒഴിവാക്കാനുള്ള നടപടികള്‍ കൈകൊള്ളണമെന്ന ആവശ്യവും ഉയര്‍ന്നുകഴിഞ്ഞു. മേല്‍പ്പാലമോ, ടണലോ നിര്‍മ്മിച്ച് നിരോധനം ഒഴിവാക്കാന്‍ എം.പിയും, സംസ്ഥാനസര്‍ക്കാരും ഒന്നിച്ച് കര്‍ണാടക കേന്ദ്രസംസ്ഥാന സര്‍ക്കാറുകളെ കാണണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന കുട്ട – മലപ്പുറം സാമ്പത്തിക ഇടനാഴി എന്‍ എച്ച് 766ന് ബദലായി സുപ്രീംകോടതിയില്‍ ഉയരുമോ എന്ന ആശങ്കയും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. 109 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മലപ്പുറം – കുട്ട സാമ്പത്തിക ഇടനാഴിക്കായി 7123 കോടി രൂപയാണ് കേന്ദ്രം നീക്കിവെച്ചിരിക്കുന്നത്. ബന്ദിപുരിലെ കടുവാ സങ്കേതത്തിലൂടെ കടന്നുപോകുന്ന പാതയ്ക്ക് ബദലായി പുതിയ പാത തുറക്കുന്നതിനെ സംബന്ധിച്ച നിലപാട് അറിയിക്കാന്‍ 2019-ല്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചി്ട്ടുമുണ്ടായിരുന്നു. സംസ്ഥാന അതിര്‍ത്തി മൂലഹള്ള മുതല്‍ മഥൂര്‍വരെയുള്ള 19 കീലോമീറ്റര്‍ ദൂരത്തിലാണ് കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനമേഖലയില്‍ രാത്രിയാത്രനിരോധനം നിലനില്‍ക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!