കഥാകാരിക്ക് പിറകെ കഥാപാത്രവും ഓര്‍മ്മയായി : നെല്ലിലെ കുറുമാട്ടിക്ക് ആദരാഞ്ജലികള്‍

0

പി. വത്സലയുടെ ശ്രദ്ധേയമായ നെല്ല് നോവലിലെ ജീവിച്ചിരിക്കുന്ന കഥാപാത്രമായ കുറുമാട്ടിയും (രാഗിണി-70) കഥാകാരിക്ക് പിന്നാലെ ജീവിതത്തില്‍ നിന്ന് വിടവാങ്ങി. തിരുനെല്ലി പോത്തുമൂല കോളനിയിലെ മകള്‍ വെള്ളയുടെ വീട്ടിലായിരുന്നു അന്ത്യം. എഴുപതുകളില്‍ തിരുനെല്ലിയിലെത്തുന്ന കാലം മുതല്‍ പി . വത്സലയുടെ കൂട്ടുകാരിയിയാരുന്നു രാഗിണി.

ഈ സാൗഹൃദം പിന്നീട് ആഴമുള്ളതായി മാറി. അടിയജീവിതത്തിന്റെ കഥകളും അനുഭവങ്ങളുമെല്ലാം കഥാകാരിയുമായി അവര്‍ പങ്കുവെച്ചിരുന്നു. പി. വത്സല നെല്ല് എഴുതിയപ്പോഴും കുറുമാട്ടി എന്ന കഥാപാത്രവും അനശ്വരമായി മാറുകയായിരുന്നു. രാമു കാര്യാട്ട് പിന്നീട് സിനിമയാക്കിയപ്പോഴും കുറുമാട്ടിയുടെ വേഷം ചെയ്യാന്‍ നിട്ടറികോളനിയിലെ കുറുമാട്ടിയെ വിളിച്ചിരുന്നു. അന്ന് സിനിമയില്‍ വേഷമിടാന്‍ പോയില്ലെങ്കിലും രാഗിണിയുടെ സാരിയും ആഭരണങ്ങളുമെല്ലാം സിനിമയിലേക്ക് രാമു കാര്യാട്ട് കൊണ്ടുപോയിരുന്നു. പിന്നീട് പി വത്സലയുമായുള്ള സൗഹൃദം അവരുടെ മരണം വരെയും തുടര്‍ന്നിരുന്നു

 

Leave A Reply

Your email address will not be published.

error: Content is protected !!