വിശ്വനാഥനുമായി സംസാരിച്ച 6 പേരെ തിരിച്ചറിഞ്ഞു

0

വിശ്വനാഥന്റെ മരണവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തില്‍ പുരോഗതി.മരിക്കുന്നതിന് മുമ്പ് വിശ്വനാഥനുമായി സംസാരിച്ച ആറ് പേരെ പൊലീസ് തിരിച്ചറിഞ്ഞു. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. വിശ്വനാഥനെ തടഞ്ഞുവെച്ച ആളുകളല്ലെന്നും വിവരമറിയാന്‍ സംസാരിച്ചവരാണെന്നുമാണ് അന്വേഷണ സംഘത്തില്‍ നിന്നും ലഭിക്കുന്ന വിവരം. വിശ്വനാഥനെ തടഞ്ഞുവെച്ച സമയത്ത് ആശുപത്രിയില്‍ ഉണ്ടായ രോഗികളുടെ കൂട്ടിരിപ്പുകാരാണിവരെന്നും പൊലീസ് അറിയിച്ചു.
മൊബൈല്‍ ഫോണും പണവും മോഷ്ടിച്ചെന്ന് ആള്‍ക്കൂട്ടം ചാപ്പകുത്തിയ ആദിവാസി യുവാവ് വിശ്വനാഥന്‍ മരിച്ച ദിവസം ധരിച്ചിരുന്ന പഴയ കള്ളി ഷര്‍ട്ട് ഇന്നലെ കണ്ടെത്തിയിരുന്നു. പോക്കറ്റില്‍ ആകെയുള്ളത് കുറച്ച് നാണയത്തുട്ടുകളും ഒരു കെട്ട് മുറുക്കാനും സിഗരറ്റും തീപ്പെട്ടിയുമാണ്. വിശ്വനാഥന്‍ മരിച്ച് ഒരാഴ്ച് ആകുമ്പോഴാണ് തെളിവ് ശേഖരണത്തിന് പൊലീസ് ഇറങ്ങിയതെന്നതും ശ്രദ്ധേയം. മരിക്കും മുമ്പ് വിശ്വനാഥന്‍ സംഭവസ്ഥലത്ത് ഷര്‍ട്ട് അഴിച്ചു വെച്ചുവെന്നാണ് പൊലിസിന്റെ നിഗമനം. ഷര്‍ട്ടിന്റെ ശാസ്ത്രീയപരിശോധനയും നടത്തും. വിശ്വനാഥനെ ആശുപത്രി പരിസരത്ത് ആള്‍ക്കൂട്ടം ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!