അമ്പലവയലിൽ ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന യുവതി മരിച്ചു. ജനുവരി 15 നാണ് ലിജിതയ്ക്കും മകൾക്കും നേരെ ഭർത്താവ് സനിൽ കുമാർ ആസിഡ് ഒഴിച്ചത്.
സംഭവശേഷം ഒളിവിൽ പോയ സനൽ തലശേരിയിൽ ട്രെയിനിന് മുമ്പിൽ ചാടി മരിച്ചിരുന്നു.
അമ്പലവയൽ ആറാട്ടുപാറ ഫാന്റംറോക്കിന് സമീപം താമസിക്കുന്ന കണ്ണൂർ ഇരട്ടി സ്വദേശികളായ ലിജിത), മകൾ അളകനന്ദ ) എന്നിവർക്കാണ് ഭർത്താവിൻ്റെ ആസിഡ് ആക്രമണത്തിൽ ഗുരുതര പരുക്കേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
ഇതിൽ ഗുരുതരമായി പരുക്കേറ്റ ലിജിതയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് ഇന്ന് മരിച്ചത്. സംഭവത്തിൽ ഇരുവർക്കുനേരെയും ആസിഡ് ആക്രമണം നടത്തിയശേഷം രക്ഷപ്പെട്ട ലിജിതയുടെ ഭർത്താവ് സനലിനെ തലശ്ശേരി കൊടുവള്ളി റെയിൽവെ ട്രാക്കിനടുത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
കുടുംബതർക്കങ്ങളെ തുടർന്ന് അകന്ന് കഴിയുകയായിരുന്നു ലിജിതയും സനിലും. അമ്പലവയലിൽ ലിജിത നടത്തിയിരുന്ന പലചരക്ക് കടയിൽ കടന്നുകയറിയായിരുന്നു ആക്രമണം. സനലിന്റെ മൃതദേഹം ജനുവരി 17നാണ് തലശേരിയിലെ റെയിൽവേ ട്രാക്കിൽ നിന്ന് ലഭിച്ചത്. ആസിഡ് ദേഹത്ത് വീണ് സാരമായി പരുക്കേറ്റ ഇവരുടെ മകൾ അളകനന്ദ ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ തുടരുകയാണ്.