രണ്ട് വര്‍ഷമായി ഇഞ്ചിയുടെ വില വര്‍ദ്ധിക്കാത്തത് കര്‍ണാടകയില്‍ കൃഷി ചെയ്തു വരുന്ന മലയാളി കര്‍ഷര്‍ക്ക് കടുത്ത തിരിച്ചടി.ജില്ലയില്‍ നിന്ന് മാത്രം ഏകദേശം 4000 ത്തോളം കര്‍ഷകരാണ് കര്‍ണാടകയില്‍ ഇഞ്ചികൃഷി ചെയ്തുവരുന്നത്.ഇപ്പോള്‍ ഇഞ്ചിക്ക് ചാക്കിന് 700 രൂപ മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.കര്‍ണാടകക്കാരായ പ്രാദേശിക കര്‍ഷകര്‍ പുതിയ ഇഞ്ചി വിപണിയിലെത്തിക്കാന്‍ തുടങ്ങിയതോടെ പഴയ ഇഞ്ചി വാങ്ങാനും വ്യാപാരികള്‍ തയ്യാറാകുന്നില്ല.നിരവധി കര്‍ഷകരാണ് വിലയിടിവ് മൂലം ഇപ്പോഴും പഴയിഞ്ചി പറിക്കാതെയിട്ടിരിക്കുന്നത്.കോവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പ്രധാനമായും ഇഞ്ചിവില കൂപ്പുകുത്താനുള്ള പ്രധാന കാരണമായി വ്യാപാരികള്‍ പറയുന്നത്.
കോവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പ്രധാനമായും ഇഞ്ചിവില കൂപ്പുകുത്താനുള്ള പ്രധാന കാരണമായി വ്യാപാരികള്‍ പറയുന്നത്. ഉപഭോഗം ഗണ്യമായി കുറയുകയും ഉല്പാദനം വര്‍ധിച്ചതുമാണ് തിരിച്ചടിയായത്. കയറ്റുമതിയില്‍ വന്‍ ഇടിവുണ്ടായി. ഛത്തിസ്ഗഡ്, മധ്യപ്രദേശ്, പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളില്‍ ഇഞ്ചികൃഷി വ്യാപിച്ചതും തിരിച്ചടിയായി. പ്രധാനമായും കര്‍ണാടകയിലെ മൈസൂര്‍, നഞ്ചന്‍ഗോഡ്, ഹാസന്‍, ഷിമോഗ, കുടക്, ചാമരാജ് നഗര്‍, ഹുബ്ലി തുടങ്ങിയ പ്രദേശങ്ങളിലാണ് ജില്ലയില്‍ നിന്നുള്ള കര്‍ഷകര്‍ കൃഷി ചെയ്തുവരുന്നത്. ഒരു ഏക്കറില്‍ കൃഷി ചെയ്യാന്‍ അഞ്ച് ലക്ഷത്തോളം രൂപയാണ് കര്‍ണാടകയില്‍ ചിലവ് വരുന്നത്. ഏറ്റവും കുറഞ്ഞത് ഒരു കര്‍ഷകര്‍ മൂന്ന് ഏക്കര്‍ സ്ഥലത്തെങ്കിലും കൃഷി നടത്തിവരുന്നുണ്ട്. ഒരു ഏക്കറില്‍ നിന്നും ഏറ്റവും കുറഞ്ഞത് 300 ചാക്ക് ഇഞ്ചിയെങ്കിലും ലഭിക്കുകയും വില 60 കിലോ വരുന്ന ചാക്കിന് 2000 രൂപയെങ്കിലും ഉണ്ടെങ്കില്‍ മാത്രമെ കര്‍ഷകന് പിടിച്ചുനില്‍ക്കാനാവൂ. മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി വളം, കീടനാശിനി, പൈപ്പ് അടക്കമുള്ള കര്‍ഷകര്‍ക്ക് ആവശ്യമുള്ള വസ്തുക്കളുടെ വിലയും ക്രമാധീതമായി വര്‍ധിച്ചുകഴിഞ്ഞു. തുടര്‍ച്ചയായി കൃഷി നഷ്ടത്തിലായതോടെ ലക്ഷങ്ങളുടെ കടത്തിലാണ് ജില്ലയിലെ ഭൂരിഭാഗം കര്‍ഷകരും. സ്ഥലത്തിന്റെ പാട്ടം, ബോര്‍ബെല്‍, മോട്ടോര്‍, സ്ഥലം പാകപ്പെടുത്തല്‍ എന്നിങ്ങനെ ചിലവുകളേറുമ്പോഴും വില ലഭിക്കാത്തതിനാല്‍ കര്‍ഷകന്റെ കൈയ്യിലൊന്നും നീക്കിയിരിപ്പില്ലാത്ത അവസ്ഥയാണുള്ളത്. ഭുരിഭാഗം കര്‍ഷകരും ബാങ്കില്‍ നിന്നും സ്വകാര്യ പണമിടപാടുകാരില്‍ നിന്നും കടം വാങ്ങിയാണ് ഇഞ്ചി കൃഷി ചെയ്തിരുന്നത് എന്നാല്‍ തുടര്‍ച്ചയായി ഇഞ്ചിയുടെ വിലയിടിഞ്ഞതോടെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ് ഇഞ്ചി കര്‍ഷകര്‍ .ഇഞ്ചി കൃഷിക്കായിവായ പയെടുത്തകടം വീട്ടാന്‍ കിടപ്പാടം പോലും വില്‍ക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. കടക്കെണിയിലായതോടെ സ്വന്തം വീടുകളിലേക്ക് മടങ്ങി വരാന്‍ കഴിയാത്ത അവസ്ഥയിലാണ് ഭുരിഭാഗം കര്‍ഷകരും.