അരി വില്‍പ്പനയില്‍ വന്‍കുറവ്

0

വിപണിയില്‍ അരി വില്‍പ്പനയില്‍ വന്‍കുറവ്. പ്രളയത്തിനുശേഷമാണ് ജില്ലയില്‍ അരിയുടെ വില്‍പ്പനയില്‍ ഗണ്യമായി കുറവു വന്നിരിക്കുന്നത്. പ്രളയത്തിനു മുമ്പുണ്ടായിരുന്ന അരി വില്‍പ്പനയെ അപേക്ഷിച്ച് 50 ശതമാനത്തില്‍ താഴെയാണ് നിലവിലെ വില്‍പന. പ്രളയത്തെ തുടര്‍ന്ന് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മറ്റും അരി ജില്ലയില്‍ എത്തിച്ച് പല സംഘടനകളും സൗജന്യമായി വിതരണം ചെയ്തിരുന്നു. ഇതാണ് അരിയുടെ വില്‍പ്പന കുറയാന്‍ കാരണം. അരി വില്‍പ്പന കുറഞ്ഞത് മൂലം വിലയിലും കാര്യമായി കുറവാണ് വരുത്തിയിരിക്കുന്നത്. കിലോയ്ക്ക് മൂന്ന് രൂപ മുതല്‍ അഞ്ചുരൂപ വരെയാണ് കുറവു വന്നിരിക്കുന്നത്. മുഖ്യമായും ആന്ധ്ര, മൈസൂരു എന്നിവിടങ്ങളില്‍ നിന്നുമാണ് അരി ജില്ലയിലേക്ക് എത്തുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!