കുറുവ ദ്വീപ് ഈ മാസം അവസാനത്തോടെ തുറക്കും

0

 

പ്രകൃതിദത്ത ടൂറിസം കേന്ദ്രമായ കുറുവ ദ്വീപ് ഈ മാസം അവസാനത്തോടെ തുറക്കും. മഴയെ തുടര്‍ന്ന് വെള്ളം ഉയര്‍ന്നതിനാല്‍ ദ്വീപിലെ ജലാശയത്തില്‍ ചങ്ങാട സര്‍വീസടക്കം നടത്താന്‍പറ്റാത്ത സാഹചര്യം ഉണ്ടായതാണ് ദ്വീപ് തുറക്കാന്‍ വൈകിയതിന് കാരണം. ചിലര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് കുറുവ ദ്വീപ് കഴിഞ്ഞ രണ്ട് വര്‍ഷത്തോളം അടഞ്ഞുകിടന്നിരുന്നു. തൊഴിലാളികള്‍ കോടതിയെ സമീപിച്ചപ്പോള്‍ ദ്വീപ് തുറന്നുകൊടുക്കാന്‍ വീണ്ടും അനുമതി ലഭിക്കുകയായിരന്നു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍തന്നെ ദ്വീപ് അടക്കുകയും ചെയ്തു. വീണ്ടും മഴ ആരംഭിച്ചതോടെ ദ്വീപിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കാന്‍പറ്റാത്ത സാഹചര്യവും ഉടലെടുത്തു. വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള ജില്ലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങള്‍ എല്ലാം തുറന്നപ്പോഴും ദ്വീപ് അടഞ്ഞുകിടക്കുകയാണ്. ദ്വീപില്‍ സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായിട്ടുള്ള പ്രവൃത്തികളെല്ലാം അന്തിമഘട്ടത്തിലാണ്.

പുല്‍പള്ളി പാക്കത്തുനിന്നും പാല്‍വെളിച്ചത്തുനിന്നും ദ്വീപില്‍ പ്രവേശിക്കാം. ദ്വീപിന്റെ ഒരു ഭാഗം വനംവകുപ്പ് അധീനതയിലാണ്. മറുഭാഗം ഡി.ടി.പി.സിയുടെ കൈവശവും. വനസംരക്ഷണ സമിതിക്ക് കീഴില്‍ 40തോളം തൊഴിലാളികളാണ് കുറുവദ്വീപില്‍ ജോലിചെയ്യുന്നത്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സന്ദര്‍ശകരെ ഉള്ളില്‍ പ്രവേശിപ്പിക്കാനാണ് തീരുമാനം. സന്ദര്‍ശകരുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!