തിങ്കളാഴ്ച മുതല്‍ മുഴുവന്‍ കച്ചവട സ്ഥാപനങ്ങളും തുറക്കുമെന്ന് ഏകോപന സമിതി

0

 

തിങ്കളാഴ്ച മുതല്‍ ജില്ലയിലെ മുഴുവന്‍ കച്ചവട സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. പഞ്ചയാത്തുകളില്‍ കൊവിഡ് നിയന്ത്രണത്തിന്റെ പേരില്‍ തുടര്‍ച്ചയായി ചില വ്യാപാര സ്ഥാപനങ്ങളെ തുറക്കാന്‍ അനുവദിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച മുതല്‍ മുഴുവന്‍ കടകളും തുറക്കാന്‍ വ്യാപാരികള്‍ തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം തടയുന്നതിന് പകരം രൂക്ഷമാക്കുന്ന നിലപാടാണ് സര്‍ക്കാറിന്റേതെന്നാണ് വ്യാപാരികള്‍ ആരോപിക്കുന്നത്.

കൊവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രതവാര രോഗനിരക്ക് കണക്കാക്കി പഞ്ചായത്തുകള്‍ അടക്കുന്ന നിലപാട് ശരിയല്ലന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാട്. ഇതിനുപകരം രോഗം കൂടുതലുള്ള പ്രദേശങ്ങള്‍ കണ്ടെയ്മെന്‍് മൈക്രോ കണ്ടെയ്മെന്റ് സോണാക്കണം. നിലവിലെ മാനദണ്ഡപ്രകാരം തുടര്‍ച്ചായി വ്യാപാര സ്ഥാപനങ്ങള്‍ മാത്രം അടച്ചിടേണ്ടിവരുന്നത് വ്യാപാരികളെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്. നഗരസഭകളില്‍ നടപ്പിലാക്കിയ വാര്‍ഡ് തല അടച്ചിടല്‍ രീതിയാണ് പഞ്ചായത്തുകളില്‍ നടപ്പിലാക്കേണ്ടത്. ജില്ലയില്‍ നിരവധി പഞ്ചായത്തുകള്‍ തുടര്‍ച്ചയായി അടച്ചിടുന്നത് അവിടങ്ങളിലെ വ്യാപാരികളുടെ ഉപജീവനം ഇല്ലാതാക്കുകയാണ്. വ്യാപാര സ്ഥാപനങ്ങള്‍ മാത്രം അടച്ചിട്ട് മറ്റ്മേഖലകള്‍ യഥേഷ്ടം തുറന്നുകൊടുക്കുന്നത് രോഗവ്യാപനത്തിന് വഴിവെക്കുകയുള്ളു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും കൊവിഡ് രോഗികളുടെ കാര്യത്തില്‍ കാ്ട്ടുന്ന ജാഗ്രതകുറവും, അലംഭാവവുമാണ് രോഗ വ്യാപനം രൂക്ഷമാക്കുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറും ജില്ലാ ഭരണകൂടവും, കൊവിഡ് നിയന്ത്രണത്തിന് വേണ്ടി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് തിങ്കളാഴ്ച മുതല്‍ മുഴുവന്‍ കച്ചവടസ്ഥാപനങ്ങളും തുറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അന്നേ ദിവസം മുതല്‍ ജി്ല്ലയിലെ മുഴുവന്‍ ക്ച്ചവടസ്ഥാപനങ്ങളും തുറന്നുപ്രവര്‍്ത്തിക്കുമെന്ന് ഏകോപന സമിതി ജി്ല്ലാ പ്രസിഡണ്ട് കെ കെ വാസുദേവന്‍ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമതി ജില്ലാ കലക്ടര്‍, ജില്ലാ പൊലിസ് മേധാവി എന്നിവര്‍ക്ക് നിവേദനവും നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!