തകര്‍ന്ന് തരിപ്പണമായി ചുങ്കം പുതിയിടം റോഡ്

0

മഴയൊന്ന് കനത്താല്‍ വാഹനവും യാത്രക്കാരും നീന്തി വേണം മറുകരയിലെത്താന്‍. തകര്‍ന്ന് തരിപ്പണമായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കാന്‍ നടപടിയില്ലെന്ന പരാതിയിലാണ് പ്രദേശവാസികള്‍.അതെ സമയം റീബില്‍ഡ് കേരളയില്‍ മൂന്ന് കോടിയിലധികം രൂപ റോഡിന് അനുവദിച്ചിട്ടുണ്ടെന്നും കരാര്‍ നടപടികള്‍ നടന്നുവരുന്നതായും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.
തലപ്പുഴ ചുങ്കത്തെ തവിഞ്ഞാല്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തുനിന്നാണ് പുതിയിടം -മക്കിമല റോഡ് ആരംഭിക്കുന്നത്. മൂന്നര കിലോമീറ്ററാണ് മക്കിമല വരെ റോഡുള്ളത്. ഇതില്‍ ഏതാണ്ട് മുക്കാല്‍ ഭാഗവും തകര്‍ന്ന് തരിപ്പണമാണ്. തകര്‍ന്ന് തരിപ്പണമായി മീറ്ററുകളോളം ഗര്‍ത്തമായ സ്ഥലം. മഴ പെയ്താല്‍ പിന്നെ ചെളിക്കളമാകുന്നതോടെ വാഹനമായാലും യാത്രക്കാരായാലും നീന്തി വേണം മറുകര എത്താന്‍ .തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ആറ് – ഏഴ് വാര്‍ഡുകള്‍ ഉള്‍പ്പെട്ട റോഡ് പുതിയിടം വരെ തകര്‍ന്നു തരിപ്പണമായിട്ട് മാസങ്ങളായി. അധികൃതര്‍ മുന്‍കൈ എടുത്ത് എത്രയും പെട്ടെന്ന് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!