ഷാര്‍ളിയെ തെളിവെടുപ്പിന് കന്നാരംപുഴയിലെത്തിക്കും

0

കന്നാരംപുഴയില്‍ നിധിനെ വെടിവെച്ച് കൊന്ന കേസില്‍ പ്രതി പുളിക്കല്‍ ഷാര്‍ളിയെ തെളിവെടുപ്പിന് ഇന്ന് സംഭവ സ്ഥലത്ത് കൊണ്ടുവരും. നിധിനടക്കം 2 പേര്‍ക്ക് നേരെയാണ് മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ ഷാര്‍ളി വെടിവെച്ചത്. പോലീസ് നടത്തിയ തെരച്ചിലില്‍ ഞായറാഴ്ച്ച ഉച്ചതിരിഞ്ഞാണ് ഷാര്‍ളിയെ ചീയമ്പം കാട്ടില്‍ നിന്ന് അവശനിലയില്‍ പിടികൂടിയത്. അവശനിലയിലായിരുന്ന പ്രതിയെ ഇന്നലെ തന്നെ ബത്തേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സകള്‍ നല്‍കിയിരുന്നു. രാത്രി 7.30 ഓടെ പ്രതിയെ പുല്‍പ്പള്ളി സ്റ്റേഷനില്‍ തിരികെ എത്തിച്ചു. സംഭവസ്ഥലത്ത് തെളിവെടുപ്പിന് ശേഷം പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.കനത്ത പോലീസ് സുരക്ഷാ വലയത്തിലായിരിക്കും തെളിവെടുപ്പ്. കൃഷിയിടത്തില്‍ സൂക്ഷിച്ച തോക്കുപയോഗിച്ച് നിധിന്റെയും കിഷോറിന്റെയും നേരെ രണ്ട് റൗണ്ട് വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെട്ട ഷാര്‍ശി നിധിന്റെ ബന്ധുവിന്റെ വീടിന്റെ ചായ്പില്‍ രാത്രി കഴിച്ചുകൂട്ടിയ ശേഷം പുലര്‍ച്ചെ കാടുകയറിയെന്നാണ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കൂടുതല്‍ ചോദ്യം ചെയ്താലേ വെടിയുതിര്‍ക്കാനുണ്ടായ കാരണത്തെക്കുറിച്ച് പറയാന്‍ കഴിയൂ എന്ന് സി ഐ ഇ പി സുരേന്ദ്രന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!