റോഡ് സൈഡില്‍ മാലിന്യം തള്ളി: ഫോട്ടോ സഹിതം തെളിവ് നല്‍കിയ വ്യക്തിക്ക് പാരിതോഷികം

0

റോഡ് സൈഡില്‍ മാലിന്യം തള്ളുന്നത് ഫോട്ടോ സഹിതം തെളിവ് നല്‍കിയ വ്യക്തിക്ക് 2500 രൂപ പാരിതോഷികം നല്‍കി അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്. അമ്പലവയല്‍ പ്രദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് മുന്നിലാണ് ടൂറിസ്റ്റ് വാഹനത്തിലെത്തിയവര്‍ മാലിന്യം വലിച്ചെറിഞ്ഞത്. പഞ്ചായത്തില്‍ മാലിന്യം തള്ളുന്നതു വ്യാപകമായതോടെയാണ് മാലിന്യം തള്ളുന്നവരുടെ ഫോട്ടോ നല്‍കുന്നവര്‍ക്കു പരിതോഷികം പ്രഖ്യാപിച്ചത്. മാലിന്യം തള്ളിയതിന് വാഹനത്തിന് 10000 രൂപയും പിഴയിട്ടു.

അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം ഓഫിസിനു മുന്‍വശം മാലിന്യം തള്ളിയ ബസിന്റെ ചിത്രമാണ് പ്രദേശ വാസി മൊബൈലില്‍ പകര്‍ത്തി പഞ്ചായത്തിന് അയച്ചു കൊടുത്തത്. പിന്നാലെ അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിന്റെ നടപടിയും എത്തി. മാലിന്യം തള്ളിയവര്‍ വന്ന ടൂറിസ്റ്റ് ബസിന് 10,000 രൂപ പഞ്ചായത്ത് പിഴയിട്ടു. മാലിന്യം തള്ളുന്നതിന്റെ ഫോട്ടോയ്ക്ക് 2,500 രൂപ പ്രദേശവാസിക്കും ലഭിച്ചു. മലപ്പുറം തിരൂര്‍ സ്വദേശിയുടെ വാഹനത്തിനാണു പിഴ ചുമത്തി യത്. വാഹനത്തില്‍ എത്തിയവര്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം ഓ ഫിസിനു മുന്‍വശം റോഡ് അരികിലിരുന്നു ഭക്ഷണം കഴിച്ച ശേഷം ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റി ക്കും അവിടെ തള്ളി. ഇതു കണ്ട പ്രദേശവാസി ചിത്രം മൊബൈല്‍ പകര്‍ ത്തിയതോടെയാണു മാലിന്യം തള്ളിയവര്‍ കുടുങ്ങിയത്.

പഞ്ചായത്തില്‍ മാലിന്യം തള്ളുന്നതു വ്യാപകമായതോടെയാണു മാലിന്യം തള്ളുന്നവരുടെ ഫോട്ടോ നല്‍കുന്നവര്‍ക്കു പഞ്ചായത്ത് പരിതോഷികം പ്രഖ്യാപിച്ചത്. ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ ഉണ്ണികണ്ണന്‍, അക്കൗണ്ടന്റ് സന്തോഷ്, ക്ലര്‍ക്ക് മുനീര്‍ എന്നിവരുടെ നേതൃത്ത്വത്തിലുള്ള സ്‌ക്വാഡാണ് നടപടിയെടുത്ത്

Leave A Reply

Your email address will not be published.

error: Content is protected !!