തോമസ് വധം: പ്രതിക്ക് ജീവപര്യന്തവും ലക്ഷം രൂപ പിഴയും

0

കല്‍പ്പറ്റ: വടക്കനാട് പച്ചാടിയില്‍ പന്തനാല്‍ തോമസിനെ(47) വെടിവെച്ചു കൊന്നസംഭവം, ഒന്നാം പ്രതി കിടങ്ങനാട് പാമ്പനാട് മോഹനന്‍(57) ന് ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചു. കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി രണ്ട് ജഡ്ജി എന്‍ വിനോദ് കുമാറാണ് വിധി പറഞ്ഞത്. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേഷ് കുമാര്‍ കേസില്‍ ഹാജരായി ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി ശനിയാഴ്ച്ച കണ്ടെത്തിയിരുന്നു. 2011 ഒക്ടോബര്‍ 9 നാണ് മോഹനന്‍ കിടങ്ങനാട് പന്തനാല്‍ തോമസ് (47)നെ നാടന്‍തോക്ക് ഉപയോഗിച്ച് വെടിവെച്ചു കൊന്നത്. മോഹനനെതിരെ മോശമായി സംസാരിക്കുകയും നായാട്ട് നടത്തുന്ന കാര്യം അധികൃതരെ അറിയിക്കുമെന്ന് പറയുകയും ചെയ്തതിന്റെ വൈര്യാഗ്യത്തിന്റെ പേരിലാണ് തോമസിനെ വെടിവെച്ചു കൊന്നത്. രാത്രി എട്ടു മണിയോടെ തോക്കുമായി തോമസിന്റെ വീട്ടിലേക്ക് പോയ മോഹനന്‍ വീട്ടിലേക്കുള്ള വഴിയില്‍ തോക്ക് വെച്ചു. തുടര്‍ന്ന് വീട്ടിലെത്തി തോമസിനെ പ്രകോപിപ്പിച്ച് പുറത്തിറക്കുകയും മോഹനനെ പിടികൂടുന്നതിന്നായി പുറകെയെത്തിയ തോമസിനെ വഴിയില്‍ വെച്ച് തോക്കു കൊണ്ട് വെടിവെയ്ക്കുകയുമായിരുന്നു. തുടര്‍ന്ന് പുലര്‍ച്ചയോടെ മോഹനനെ പോലീസ് പിടികൂടുകയും ചെയ്തു. കേസ് സംബന്ധിച്ചുള്ള കുറ്റപത്രം 2014 ജൂലൈ 30ന് കോടതിയില്‍ പൊലീസ് സമര്‍പ്പിക്കുകയും ചെയ്തു. അന്നത്തെ ബത്തേരി സി.ഐ ആയിരുന്ന ലതീഷാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!