ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു :സംഭവത്തില്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് ഗുരുതര വീഴ്ചയെന്നാരോപണം

0

കാരാട്ട്കുന്ന് ആദിവാസി കോളനിയിലെ ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് ഗുരുതര വീഴ്ചയെന്നാരോപണം.മാര്‍ച്ച് 22 പുലര്‍ച്ചെയാണ് വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കാറാട്ടുകുന്ന് കോളനിയിലെ ബിനീഷ് ലീല ദമ്പതികളുടെ ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. കടുത്ത അനീമിയയും, കഫക്കെട്ടുമായി ഡോക്ടറെ കാണാന്‍ എത്തിയ ദമ്പതികളെ കുട്ടിക്ക് കുഴപ്പമില്ലെന്ന് പറഞ്ഞ് കഫകെട്ടിന്റെ മരുന്ന് നല്‍കി, പിന്നീട് ശിശുരോഗ വിഭാവത്തില്‍ കാണിച്ചാല്‍ മതിയെന്നും പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.സംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായും വീഴ്ച വരുത്തിയവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും ഡിഎംഒ ഡോ.പി ദിനീഷ് പറഞ്ഞു.

ആരോഗ്യ വകുപ്പിലെയും ഐസിഡിഎസിലേയും ചില ജീവനക്കാരുടെയും ഗുരുതര അനാസ്ഥയാണ് കുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ടതെന്നും ആരോപണമുണ്ട്. പ്രസവ ശേഷം കുട്ടിയെ സന്ദര്‍ശിച്ച് പരിചരിക്കേണ്ട കാരക്കാമല സബ് സെന്റര്‍ ജിവനക്കാര്‍ക്കും, ഐസിഡിഎസ് അംഗങ്ങള്‍ അടക്കമുള്ളവര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും, ചിലര്‍ കൃത്രിമ ഡാറ്റ നല്‍കിയതായും പറയപ്പെടുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!