താമരശ്ശേരി ചുരത്തിലെ നിരന്തരമുണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നഭ്യര്‍ത്ഥിച്ച് സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.പ്രശ്‌ന പരിഹാരമുണ്ടായില്ലങ്കില്‍ പ്രക്ഷോഭമെന്നും ജില്ലാ സെക്രട്ടറി.
പതിറ്റാണ്ടുകളായുള്ള വയനാടിൻ്റെ ഗതാഗത പ്രശ്നമാണ് ചുരത്തിലെ കുരുക്ക്. അപകടത്തിൽ പ്പെടുന്ന വാഹനങ്ങളും കേടായ വാഹനങ്ങളും റോഡിൽ കുടുങ്ങുന്നതും ആഘോഷ ദിവസങ്ങളിലും അവധി ദിവസങ്ങളിലും വാഹന തിരക്കുമാണ് ചുരത്തിലെ ഗതാഗതകുരുക്കിന് കാരണം. കഴിഞ്ഞ ദിവസവും ഇതേ പ്രശ്നങ്ങൾ ആവർത്തിച്ച തോടെയാണ് വിഷയത്തിൻ്റെ ഗൗരവം ചൂണ്ടിക്കാട്ടി സി.പി.എം ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിക്ക് കത്തയച്ചത്.
ശാശ്വതമായ പരിഹാരം ഇല്ലാത്തതിനാൽ ഗതാഗത കുരുക്ക് തുടർക്കഥയാവുകയാണ്. ചുരം ബദൽ പാത, പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് എന്നിവയും ഏറ്റവും ഒടുവിലായി തുരങ്ക പാതയും നിർദ്ദേശങ്ങളായി വന്നിട്ടുണ്ടങ്കിലും ഒന്നും നടപ്പായില്ല .താൽകാലിക പരിഹാരങ്ങൾ ഫലം കാണാത്തതും ചുരത്തിലെ ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്.നിരവധി സംഘടനകൾ ഈ വിഷയത്തിൽ സമരം നടത്തി കഴിഞ്ഞു. പരിഹാരമുണ്ടായില്ലങ്കിൽ സി.പി.എമ്മും പ്രക്ഷോഭത്തിൻ്റെ വഴിയെ നീങ്ങാനാണ് നേതൃത്വത്തിൻ്റെ തീരുമാനം.