ബത്തേരി കൈപ്പഞ്ചേരിയില്‍ സ്‌ഫോടക വസ്തുക്കള്‍ പിടിച്ചു.ഒരാള്‍ കസ്റ്റഡിയില്‍.കൈപ്പഞ്ചേരി തങ്ങളത്ത് അഷ്‌റഫാണ് കസ്റ്റഡിയിലായത്.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് നിലമ്പൂര്‍ പൊലിസ് എത്തി സുല്‍ത്താന്‍ ത്തേരി പൊലിസിന്റെ സാനിധ്യത്തില്‍ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെടുത്തത്. 9 ജലാറ്റിന്‍ സ്റ്റിക്കുകളും അഞ്ചര മീറ്ററോളം ഫ്യൂസ് വയറുമാണ് കണ്ടെടുത്തത്. നിലമ്പൂര്‍ സ്റ്റേഷനില്‍ ലഭിച്ച റോബറി പരാതിയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ബത്തേരി കൈപ്പഞ്ചേരി തങ്ങളത്ത് അഷ്റഫിനെ ചോദ്യം ചെയ്യലില്‍ നിന്നുമാണ് പിടിച്ചുപറിച്ചുവെന്ന് പറയുന്ന മൊബൈല്‍ ഫോണുകള്‍ കുഴിച്ചിട്ടുവെന്ന വിവരം ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലിസെത്തി പരിശോധിച്ചപ്പോഴാണ് നാല് മൊബൈല്‍ ഫോണിനൊപ്പം സമീപത്തെ മറ്റൊരു കുഴിയില്‍ നിന്നും സ്ഫോടക വസ്തുക്കളും ലഭിച്ചത്. അഷ്റഫിന്റെ സഹോദരനും കേസില്‍ ഉള്‍പ്പെട്ടആളുമായ നൗഷാദിന്റെ ബന്ധുവിന്റെ ഭൂമിയില്‍ നിന്നുമാണ് സ്ഫോടക വസ്തുക്കളും മൊബൈലും കണ്ടെടുത്തത്. സംഭവത്തില്‍ നൗഷാദ് ഉള്‍്പ്പടെ ഇനി 6 പേര്‍കൂടി പിടിയിലാകാനുണ്ട്. ഇവര്‍ ഒളിവിലാണന്നാണ് പൊലി്സ് പറയുന്നത്. കണ്ടെടുത്ത് ജലാറ്റിന്‍സ്റ്റിക്കുകളും ഫ്യൂസ് വയറും നിലമ്പൂര്‍ പൊലിസ് സുല്‍ത്താന്‍ ബത്തേരി പൊലിസിന് കൈമാറി. പിടിയിലായ അഷ്റഫിനെയും കണ്ടെടുത്ത മൊബൈല്‍ ഫോണുകളും ഇവര്‍ ഇവിടെ ഉപയോഗിച്ച പിക്കപ്പ് വാഹനവും നിലമ്പൂരിലേക്ക് കൊണ്ടുപോയി. സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്ത സംഭവത്തില്‍ ബത്തേരി പൊലിസ് സ്ഫോടകവസ്തു നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് ഡോഗ്, ബോംബ് സ്‌ക്വാഡുകള്‍ സ്ഥലത്തെത്തി പരിശോധന നടത്തി.