മുട്ടില്‍ മരം മുറിയിലെ മുഖ്യ പ്രതികളെ അറസ്റ്റ് ചെയ്തു

0

ഹൈകോടതി വിമര്‍ശനത്തിനിടെ മുട്ടില്‍ മരംമുറിയിലെ പ്രധാന പ്രതികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.പ്രതികളായ റോജി അഗസ്റ്റിന്‍ സഹോദരങ്ങളായ ആന്റ്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മാതാവിന്റെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നതിനിടെ തിരൂര്‍ കുറ്റിപ്പുറത്ത് വെച്ചാണ് പ്രതികള്‍ പിടിയിലായത്.

വിവാദമായ മരംമുറി കേസിലെ അറസ്റ്റ് നടപടികള്‍ വൈകുന്നതിനെതിരെ സര്‍ക്കാരിനെതിരെ ഹൈകോടതി രുക്ഷ വിമര്‍ശനമുനയിച്ചതിനു പിന്നാലെയാണ് മുഖ്യ പ്രതികള്‍ പൊലീസ് പിടിയിലായത്. പ്രതികളുടെ മുന്‍ക്കുര്‍ ജാമ്യപേക്ഷ തള്ളിയതിനു പിന്നാലെ പ്രതികളുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തുകയും ചെയ്തു. മാതാവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വരുന്നതിനിടെ തിരുര്‍ കുറ്റിപ്പുറത്ത് വെച്ചാണ് പ്രതികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി അറസ്റ്റ് നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഹൈകോടതിയെ സമിപിച്ചിരുന്നു ഇതിനിടെയാണ് അറസ്റ്റ് നടപടികള്‍. പ്രതികളെ അറസ്റ്റ് ചെയ്ത വിവരം സര്‍ക്കാര്‍ കോടതിയെ അറിയിക്കുക്കുകയും ചെയ്തു.. വയനാട്ടിലേക്ക് വരുന്നതിനിടെ കുറ്റിപ്പുറം പാലത്തിന് സമീപം വെച്ച് തിരൂര്‍ ഡി.വൈ.എസ്.പിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സുല്‍ത്താന്‍ ബത്തേരി ഡി.വൈ.എസ്.പി ബെന്നിക്കാണ് കേസിന്റെ ചുമതല. തിരൂര്‍ ഡി.വൈ.എസ്.പി ഇവര്‍ക്ക് പ്രതികളെ കൈമാറും. അതിന് ശേഷം പ്രതികളെ വയനാട്ടിലേക്ക് കൊണ്ടുപോകും.മരണപ്പെട്ട അമ്മയുടെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രതികളെ അനുവദിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. കേസില്‍ നാല്‍പ്പത്തിമൂന്ന് കേസുകള്‍ മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം.കെ സമീറിന്റെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 36 കേസുകളിലും പ്രധാന പ്രതികള്‍ പിടിയിലായ മുട്ടില്‍ സഹോദരങ്ങളാണ്.

Leave A Reply

Your email address will not be published.

error: Content is protected !!