കൊവിഡാനന്തര രോഗങ്ങള്‍ക്ക് പ്രധാനകാരണം ആന്റിബയോട്ടിക്കുകളുടേയും മറ്റും അമിത ഉപയോഗം

0

 

ഇവയുടെ അനാവശ്യ ഉപയോഗം മൂലം കൊവിഡ് രോഗിയുടെ ആരോഗ്യനില വഷളാകാം, ഐസിഎംആര്‍ പഠനത്തില്‍ വ്യക്തമായി. മുംബൈയിലെ സിയോണ്‍, ഹിന്ദുജ ഉള്‍പ്പെടെ 10 ആശുപത്രികളിലാണ് ഐസിഎംആര്‍ പഠനം നടത്തിയത്. കൊവിഡ് രോഗം ബാധിച്ച പകുതിയിലധം പേര്‍ക്കും കൊവിഡാനന്തര രോഗങ്ങള്‍ പിടിപെടുന്നുണ്ടെന്നാണ് കണ്ടെത്തിയത്.

ബാക്ടീരിയല്‍, ഫംഗല്‍ രോഗങ്ങളാണ് മിക്കവര്‍ക്കും പിടിപെടുന്നത്. കൊവിഡ് രോഗികള്‍ക്ക് സാധാരണ ആന്റിബയോട്ടിക്കുകളേക്കൊള്‍ ശക്തിയുളള മരുന്നാണ് കൊടുക്കുന്നത്. ഇതിലൂടെ മാത്രമേ വൈറസിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കൂ എന്ന് വിദഗ്ധര്‍ പറയുന്നു.
കൊവിഡ് ബാധിച്ച് ഏറെക്കാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് മാത്രമേ ഇത്തരം ആന്റി ബയോട്ടിക്കുകള്‍ നല്‍കാറുള്ളൂ. അന്തരീക്ഷത്തില്‍ നിന്നും, പ്രത്യേകിച്ച് ആശുപത്രിയില്‍ നിന്നും, അണുബാധ ഉണ്ടാകാതിരിക്കാനാണ് ഇത് ചെയ്യുന്നത്. ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോര്‍മൈക്കോസിസ് രോഗമുണ്ടാകുന്നതിലും ആന്റിബയോട്ടിക്കുകള്‍ക്ക് വലിയ പങ്ക് ഉണ്ടോയെന്ന് സംഭയമുണ്ട്. ബാക്ടീരിയകളും ഫംഗസുകളും നിരന്തരമായി മനുഷ്യശരീരത്തെ ആക്രമിക്കാറുണ്ട്. എന്നാല്‍ രോഗപ്രതിരോധ ശേഷി കാരണം ഇത് ശരീരത്തെ കൂടുതല്‍ ബാധിക്കാറില്ല. പക്ഷേ സ്റ്റെറോയ്ഡുകളുടേയും, ക്യാന്‍സര്‍ മരുന്നുകളുടേയും അമിത ഉപയോഗം രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്നു. ഇത് മൂലമാണ് കൊവിഡ് രോഗികളുടെ നില വഷളാകുന്നതും കൊവിഡാനന്തര രോഗം പെട്ടെന്ന് പിടിപെടുന്നതും, വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!