മത്സ്യമാര്‍ക്കറ്റില്‍ പരിശോധന ഇന്ന് വിപണിയില്‍ ഫ്രഷ് മത്സ്യം

0

മാനന്തവാടി മത്സ്യ മാര്‍ക്കറ്റില്‍ പഴകിയതും രാസവസ്തു ചേര്‍ന്നതുമായ മത്സ്യം വിറ്റുവെന്ന പരാതി. പരിശോധനകള്‍ കര്‍ശനമാക്കി ഫുട് സേഫ്റ്റി വകുപ്പ്. ഫുട് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഇന്ന് മാര്‍ക്കറ്റില്‍ പരിശോധന നടത്തി.പരിശോധനക്കായി മത്സ്യത്തിന്റെ സാമ്പില്‍ ശേഖരിച്ചു. അതെ സമയം പരിശോധനക്കെത്തുന്ന വിവരം ചോര്‍ന്നതിനാല്‍ ഇന്ന് വിപണനത്തിനെത്തിയത് ഫ്രഷ് മത്സ്യമെന്നത് വ്യക്തം.

കഴിഞ്ഞ ദിവസം വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ മത്സ്യത്തില്‍ രാസവസ്തുവിന്റെ അംശം കലര്‍ന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ഫുട് സേഫ്റ്റി എന്‍ഫോഴ്സ്‌മെന്റ് മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡ് വിഭാഗത്തിലെ ഫുട് സേഫ്റ്റി ഓഫീസര്‍മാരായ കെ.വിനോദ്കുമാര്‍, കെ.സുജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മാനന്തവാടി എരുമതെരുവിലെ മത്സ്യ മാര്‍ക്കറ്റില്‍ പരിശോധനക്ക് എത്തിയത്. പരിശോധിച്ച സംഘം മത്സ്യത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു. ശേഖരിച്ച മത്സ്യം ഇന്ന് തന്നെ ലാബിലേക്ക് അയക്കുമെന്നും പരിശോധന റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിനിടെ പരിശോധന വിവരം നേരത്തെ അറിഞ്ഞതിനെ തുടര്‍ന്ന് മത്സ്യ വില്‍പ്പനക്കാര്‍ ഇന്ന് മാര്‍ക്കറ്റില്‍ ഫ്രഷ് മത്സ്യമാണ് വിറ്റത്. ഒരു വര്‍ഷം മുന്‍പ് നിലവിലെ മാര്‍ക്കറ്റ് സബ്ബ് കലക്ടര്‍ ഉത്തരവിനെ തുടര്‍ന്ന് അടച്ച് പൂട്ടിയതിനാല്‍ താല്ക്കാലിക സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് ഇപ്പോഴത്തെ മത്സ്യ മാര്‍ക്കറ്റ്. നടപടി സ്വീകരിക്കേണ്ട നഗരസഭ അധികൃതര്‍ അനാസ്ഥ തുടരുന്നതിനാല്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയെപോകുമെന്ന കാര്യം ഉറപ്പ്. അങ്ങനെ വരുമ്പോഴാണ് പഴകിയതും രാസവസ്തുകലര്‍ന്നതുമായ മത്സ്യം വില്പ്പനകാര്‍ക്ക് യഥേഷ്ടം വില്‍പ്പന നടത്താന്‍ സാധിക്കുന്നതും. വരും ദിവസങ്ങളിലും ഇത്തരം വില്പനകള്‍ തുടരുമെന്ന കാര്യം പകല്‍ പോലെ വ്യക്തവുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!
16:55