ഓണത്തിന് രണ്ട് ദിവസം വയനാട് കുടിച്ചത് 4.43 കോടിയുടെ മദ്യം

0

പ്രളയവും ദുരന്തവുമൊന്നും മദ്യപാനത്തെ ബാധിച്ചില്ല.ഉത്രാടത്തിനും തലേന്നും രണ്ടും ദിവസങ്ങളില്‍ വയനാട് കുടിച്ച് തീര്‍ത്തത് 4.43 കോടി രൂപയുടെ മദ്യം. വില്‍പ്പന ഏറ്റവും കൂടുതല്‍ മാനന്തവാടിയില്‍.ജില്ലയില്‍ ആറ് ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെയാണ് ഓണത്തിന്റെ രണ്ട് ദിവസങ്ങളില്‍- ഉത്രാടത്തിനും ഉത്രാടത്തലേന്നും വയനാട്ടുകാര്‍ 44,350000 രൂപയുടെ വിദേശ മദ്യം കുടിച്ചു തീര്‍ത്തത്. ഇക്കാര്യത്തില്‍ പ്രളയവും ദുരന്തവുമൊന്നും തടസ്സമായില്ല. മാനന്തവാടിയില്‍ 94.82 ലക്ഷത്തിന്റെ മദ്യവും കല്‍പ്പറ്റയില്‍ 93.63 ലക്ഷത്തിന്റെ മദ്യം വിറ്റു. പുല്‍പ്പള്ളി 59.75 ലക്ഷം. അമ്പലവയല്‍ 58.90 ലക്ഷം, പനമരം 53.65 ലക്ഷം എന്നിങ്ങനെയാണ് വിറ്റുവരവ്. കഴിഞ്ഞ വര്‍ഷം തിരുവോണനാളിലും ബിവറേജ് ഔട്ട്‌ലെറ്റുകള്‍ തുറന്നിരുന്നു. ഇത്തവണ തിരുവോണത്തിന് തുറന്നില്ല.മാനന്തവാടി, കല്‍പ്പറ്റ, ബത്തേരി ഔട്ട് ലെറ്റുകളില്‍ കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് വില്‍പനയില്‍ നേരിയ കുറവുണ്ടായെങ്കില്‍ മറ്റ് ഔട്ട് ലെറ്റുകളില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മദ്യ വില്‍പന കൂടുകയാണ് ചെയ്തത്.

Leave A Reply

Your email address will not be published.

error: Content is protected !!