തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ഈ മാസം 28ന്

0

ജീവനകാരന്റെ മരണം അഡ്മിനിസ്ലേറ്റീവ് ഭരണത്തിലായ തലപ്പുഴ തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് 28 ന് നടക്കും.നിലവില്‍ കഴിഞ്ഞ ഭരണം സി.പി.എം നായിരുന്നെങ്കിലും എല്‍.ഡി.എഫ്.സംവിധാനത്തില്‍ രണ്ട് സീറ്റ് ആവശ്യപ്പെട്ട് സി.പി.ഐ. രംഗത്ത്. മനസ് തുറക്കാതെ സി.പി.എം, അതിനിടെ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാര്‍ മരിച്ചിട്ട് ഏഴ് മാസം കഴിഞ്ഞിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ പോലീസ്.ജീവനക്കാരന്റെ മരണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയാതെ വന്ന തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ഈ മാസം 28ന് നടക്കും.ബാങ്ക് ഭരണം ഇപ്പോള്‍ മൂന്നംഗ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന്‍ കീഴിലാണ്. 9 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കരട് വോട്ടര്‍ പട്ടിക ജൂണ്‍ 27 ന് പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടര്‍ പട്ടിക ഈ മാസം 6 ന് പ്രസിദ്ധീകരിക്കും. നാമനിര്‍ദേശ പത്രിക ഈ മാസം 15ന് നടക്കും.നിലവില്‍ സി.പി.എം.ആണ് ഭരണം നടത്തിയിരുന്നത്. അതിനിടയിലാണ് 2018 ഡിസംബര്‍ 1ന് ബാങ്ക് ജീവനകാരന്‍ അനില്‍കുമാര്‍ ആത്മഹത്യ ചെയ്തത്. ഇതെ തുടര്‍ന്ന് വോട്ടര്‍ പട്ടിക യഥാസമയം പ്രസിദ്ധീകരിക്കാന്‍ സാധികാത്തതിനാല്‍ ബാങ്കിന്റെ ഭരണം അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തില്‍ കീഴിലാവുകയും ചെയ്തു.തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങി കഴിഞ്ഞു. നിലവില്‍ സി.പി.എം.ആണ് ഭരണം കൈയാളുന്നതെങ്കിലും എല്‍.ഡി.എഫ്.സംവിധാനത്തില്‍ രണ്ട് സീറ്റ് ആവശ്യപ്പെട്ട് സി.പി.ഐ. ഇതിനകം രണ്ട് സീറ്റ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ട് എല്‍.ഡി.എഫ്.ത വിഞ്ഞാല്‍ നേതൃത്വത്തിന് കത്തും നല്‍കി കഴിഞ്ഞുഎന്നാല്‍ ഇകാര്യത്തില്‍ സി.പി.എം. ഇതു വരെ മനസ് തുറന്നിട്ടുമില്ല. കോണ്‍ഗ്രസ് നേതൃത്വത്തില്‍ യു.ഡി.എഫും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധ്യതയേറെയാണ്.അതിനിടെ ജീവനക്കാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബാങ്ക് മുന്‍ പ്രസിഡന്റും രണ്ട് ജീവനകാര്‍ക്കുമെതിരെ തലപ്പുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും പോലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുമില്ല.

Leave A Reply

Your email address will not be published.

error: Content is protected !!