ബത്തേരി നഗരസഭ ഭരണസമിതിക്കെതിരെ അവിശ്വാസത്തിനൊരുങ്ങി യു.ഡി.എഫ്

0

എല്‍.ഡി.എഫ്-കേരള കോണ്‍ഗ്രസ് സഖ്യം നേതൃത്വം നല്‍കുന്ന ബത്തേരി നഗരസഭ ഭരണസമിതിക്കെതിരെ അവിശ്വാസത്തിനൊരുങ്ങി യു.ഡി.എഫ്.നാളെയോ ,വ്യാഴാഴ്ചയോ അവിശ്വാസത്തിന് നോട്ടീസ് നല്‍കാനാണ് സാധ്യത.ഇരുപക്ഷത്തും പതിനേഴുവീതം അംഗങ്ങളുള്ള നഗരസഭയില്‍ ഒരംഗമുള്ള ബി.ജെ.പിയുടെനിലപാട് നിര്‍ണ്ണായകമാകും.നഗരസഭയില്‍ കേരളകോണ്‍ഗ്രസ്സ് എം അംഗം ചെയര്‍മാനും എല്‍.ഡി.എഫില്‍ സി.പി.എമ്മിന്റെ അംഗം വൈസ് ചെയര്‍പേഴ്സണുമായിട്ടുള്ള ഭരണസമിതിയാണ് നഗരസഭ ഭരിക്കുന്നത്ഇതുസംബന്ധിച്ച് കോണ്‍ഗ്രസ്സ്,മുസ്്ലിംലീഗ് നേതാക്കള്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചതായും സൂചന.ഇന്ന് കെ.പി.സി.സി പ്രസിഡണ്ട് ജില്ലയിലെത്തുമ്പോള്‍ ഇക്കാരം ചര്‍ച്ചചെയത് അവിശ്വാസംകൊണ്ടുവരാനുള്ള അന്തിമതീരുമാനമെടുക്കുമെന്നുമാണ് അറിയുന്നത്.നിലവില്‍ 35 അംഗഭരണസമിതിയില്‍ ഇരുപക്ഷത്തിനും 17 സീറ്റുകള്‍ വീതമാണുള്ളത്.അവശേഷിക്കുന്ന ഒരു സീറ്റ് ബി.ജെ.പിക്കുമാണ്.നിലവിലെ സാഹചര്യത്തില്‍ അവിശ്വാസം പാസ്സാകണമെങ്കില്‍ ബി.ജെ.പി.അംഗത്തിന്റെ തീരുമാനം നിര്‍ണ്ണായകമാണ്.നഗരസഭയില്‍ എല്‍.ഡി.എഫ് -കേരളകോണ്‍ഗ്രസ്സ് പക്ഷത്ത് ആദ്യം 18 അംഗങ്ങളും യു.ഡി.എഫില്‍ 16 അംഗങ്ങളുമാണുണ്ടായിരുന്നത്.ഇതിനിടെ രണ്ട് ഡിവിഷനുകളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നു.രണ്ടുസീറ്റും എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളായിരുന്നു.ഇതില്‍ ഒന്നില്‍ എല്‍.ഡി.എഫ് വിജയിച്ചപ്പോള്‍ ഒരുസീറ്റില്‍ യു.ഡി.എഫും വിജിയിച്ചു.ഇതോടെയാണാണ് ഇരുപക്ഷത്തും 17സീറ്റുകള്‍ വീതമായത്.എന്തായാലും വരുംനാളുകളില്‍ ബത്തേരി നഗരസഭ വരുംനാളുകളില്‍ സജീവചര്‍ച്ചയാവുമെന്നതില്‍ സംശയമില്ല.

Leave A Reply

Your email address will not be published.

error: Content is protected !!